ശ്രീനാരായണപുരം: പള്ളിനടയിൽ എൻഎച്ച് 66 അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം 17 ദിവസം പിന്നിട്ടു.
ദേശീയപാതയുടെ ഇരുവശങ്ങളി ലുമായി സ്ഥിതിചെയ്യുന്ന എംഎആർഎം ഹയർ സെക്കൻഡറി സ്കൂൾ, ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, നിർദിഷ്ട സിവിൽസ്റ്റേഷൻ, ആയുർവേദ ആശുപത്രി, മുസിരിസ് സെയ്തുമുഹമ്മദ് സ്മാരക ലൈബ്രറി, എംഎൽഎ ഓഫീസ്, സാഹിബിന്റെ പള്ളി തുടങ്ങിയ പ്രധാനസ്ഥാപന ങ്ങളിലേക്ക് ജനങ്ങൾക്ക് എത്തിപ്പെടുന്നതിന് കിലോമീറ്റ റുകൾ വളഞ്ഞു വരേണ്ട അവസ്ഥയാണ്.അതുകൊണ്ടുതന്നെ ഹൈവേക്ക് കുറുകെ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തും എംഎൽഎയും നിരവധി നിവേദനങ്ങൾ കേന്ദ്രഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്കും നാഷണൽ ഹൈവേ അഥോറിറ്റി സംസ്ഥാന റീജണൽ ഓഫിസർക്കും ബെന്നിബെഹന്നാൻ എംപിക്കും നിവേദനങ്ങൾ നൽകിയിരുന്നു.
തുടർന്നാണ് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുൻ എംഎൽഎ ഇ. ടി.ടൈസൻ പതിനാറാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് മിനി ഷാജി അധ്യക്ഷത വഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ, വൈസ് പ്രസിഡന്റ് സി.എൻ.സതീഷ് കുമാർ, ടി.എസ്. ബീരു, ഇബ്രാഹിം കുട്ടി, പി.എ നൗഷാദ്, പി.എ.ഉണ്ണികൃഷ്ണൻ, കെ.വി. അജയകുമാർ, സി.പി. ലാലു തുടങ്ങിയവർ പ്രസംഗിച്ചു.