Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No X-ray

Wayanad

ബത്തേരി താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌ റേ ഫിലിം ഇല്ല, പകരം മൊബൈല്‍ ചിത്രം

സുല്‍ത്താന്‍ ബത്തേരി: ഗവ. താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌ റേ എടുക്കുന്ന രോഗികള്‍ക്ക് ഫിലിം ലഭിക്കില്ല. പകരം കിട്ടുന്നത് സോഫ്റ്റ് കോപ്പിയുടെ മൊബൈല്‍ ചിത്രം. എക്‌സ്‌ റേ ഫിലിം തീര്‍ന്നതാണ് ഇതിനു കാരണമായി പറയുന്നത്.

കെയര്‍സ്ട്രീം ഏജന്‍സിയാണ് താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌ റേ ഫിലിം വിതരണം ചെയ്തിരുന്നത്. കഴിഞ്ഞതവണ 30 പാക്കറ്റ് വിതരണം ചെയ്യേണ്ടിയിടത്ത് 25പാക്കറ്റാണ് ലഭ്യമാക്കിയത്. ഈ കുറവാണ് ഫിലിം ക്ഷാമത്തിന് കാരണമായത്. പര്‍ച്ചേസ് റൂള്‍ അനുസരിച്ച് നിലവിലെ കമ്പനിയുടെ കരാര്‍ റദ്ദാക്കി പുതിയ കമ്പനിയില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്.

ഒരാഴ്ചക്കുള്ളില്‍ ഫിലിം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഫിലിം സപ്ലൈ ചെയ്തിരുന്ന കമ്പനിക്ക് പണം നല്‍കാനുണ്ട്. ഇതാണ് കമ്പനി ആശുപത്രിയില്‍ ആവശ്യമായ ഫിലിം ലഭ്യമാക്കാത്തതിന് കാരണമെന്ന് സൂചനയുണ്ട്.

തുക മുടക്കമില്ലാതെ കിട്ടിയിരുന്നുവെങ്കില്‍ ഫിലിം കൃത്യമായി നല്‍കാന്‍ കഴിയുമായിരുന്നുവെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഫിലിം തീര്‍ന്നെങ്കിലും രോഗികള്‍ക്ക് ചികിത്സ തടസപ്പെടാതിരിക്കാനാണ് സോഫ്റ്റ് കോപ്പിയുടെ മൊബൈല്‍ ഫോട്ടോ നല്‍കിയതെന്നാണ് ആശുപത്രിഅധികൃതര്‍ വിശദീകരിക്കുന്നത്.

എക്‌സ്‌ റേ ഫിലിം ക്ഷാമം: പ്രചാരണം തെറ്റിധാരണാജനകം

ബത്തേരി താലൂക്ക് ആശുപത്രിയിലെ എക്‌സ്‌ റേ ഫിലിം ക്ഷാമവുമായി ബന്ധപ്പെട്ട പ്രചാരണം തെറ്റിധാരണാജനകമാണ്. 30 പാക്കറ്റ് എക്‌സ്‌ റേ ഫിലിമിനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ സപ്ലൈ ഏജന്‍സിയായ കെയര്‍ സ്ട്രീം 25 പാക്കറ്റ് മാത്രമാണ് ലഭ്യമാക്കിയത്.

ബാക്കി ഫിലിമുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതിനെത്തുടര്‍ന്ന് സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ പ്രകാരം കരാര്‍ റദ്ദാക്കുകയും പുതിയ ക്വട്ടേഷന്‍ ക്ഷണിച്ച് സപ്ലൈ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഫിലിമുകളുടെ ലഭ്യതയില്‍ താത്കാലിക കുറവുണ്ടായ സാഹചര്യത്തില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് എക്‌സ്‌റേ ഇമേജ് ഫോണില്‍ പകര്‍ത്തി ഡോക്ടറെ കാണിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വലിയ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സോഫ്റ്റ് കോപ്പി സംവിധാനം നിലവിലുണ്ട്.

എക്‌സ്‌ റേ ചിത്രത്തിന്‍റെ വ്യക്തതയില്‍ സംശയം തോന്നുന്ന സാഹചര്യത്തില്‍ സിസ്റ്റത്തില്‍ നേരിട്ട് പരിശോധിക്കുന്നതിനു സൗകര്യമുണ്ട്. അതിനാല്‍ നിലവിലെ താത്കാലിക സംവിധാനത്തിലൂടെ ചികിത്സയില്‍ പിഴവോ സുരക്ഷാ പ്രശ്‌നമോ ഉണ്ടാകാറില്ല. ആശുപത്രിയില്‍ എക്‌സ്‌ റേ സേവനം കൂടുതല്‍ സമയം ലഭ്യമാക്കുന്നതിനും സിടി സ്‌കാന്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നീക്കം പുരോഗമിക്കുകയാണ്.

പ്രസന്ന ശശീന്ദ്രന്‍, പ്രസിഡന്‍റ്,
ബത്തേരി ബ്ലോക്ക് പഞ്ചായത്ത്.

താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം

വയനാടിന്‍റെ കിഴക്കന്‍ മേഖലയിലെ സാധാരണക്കാരും ആദിവാസി ജനവിഭാഗങ്ങളും ഏറെ ആശ്രയിക്കുന്നതാണ് ബത്തേരി താലൂക്ക് ആശുപത്രി. അതുകൊണ്ടുതന്നെ ഇവിടെ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് അനിവാര്യതയാണ്.

പരിശോധന, ലാബ് സൗകര്യങ്ങള്‍, മരുന്നുകളുടെ ലഭ്യത, എക്‌സ്‌ റേ ഉള്‍പ്പെടെ രോഗനിര്‍ണയ സംവിധാനങ്ങള്‍, അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തണം. ചെറിയ സൗകര്യങ്ങളുടെ കുറവ് രോഗികളെ മറ്റ് ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യം ഉണ്ടാകരുത്. എക്‌സ്‌ റേ ഫിലിം ലഭ്യമല്ലാത്തതിനാല്‍ പരിശോധനാഫലത്തിന്‍റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി രോഗികള്‍ക്ക് നല്‍കേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണ്.

പുതിയ സാങ്കേതിക സംവിധാനങ്ങളില്‍ വ്യക്തമായ അറിവില്ലാത്ത സാധാരണക്കാരാണ് ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സയും പരിശോധനാ സംവിധാനങ്ങളും രോഗിയുടെ അവകാശമാണ്.\

ജെറോം എഡിസണ്‍- വ്യാപാരി,
സുല്‍ത്താന്‍ ബത്തേരി.

താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കണം

താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിന് നടപടികള്‍ വേഗത്തിലാക്കണം. ഇതിന് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും അടിയന്തരമായി ഇടപെടണം. താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണം.

പല ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ സൗകര്യങ്ങളും ആവശ്യമായ പരിശോധനാ സംവിധാനങ്ങളും ഒരുക്കുന്നതിനൊപ്പം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കണം. സാധാരണക്കാരുടെ ചികിത്സാവകാശം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കണം.

സുനില്‍ ബാബു
സാമൂഹിക പ്രവര്‍ത്തകന്‍, ബത്തേരി.

താലൂക്ക് ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കണം

ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്ക് ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണം.

ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സ്‌പെഷ്യലിസ്റ്റ് സേവനങ്ങളും ആധുനിക ചികിത്സാ ഉപകരണങ്ങളും ആശുപത്രിയില്‍ സജ്ജമാക്കേണ്ടത് അത്യാവശ്യമാണ്. രോഗികള്‍ ചികിത്സയ്ക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാകണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികളടക്കം അടിയന്തരമായി ഇടപെടണം.

സാജു സ്റ്റീഫന്‍-എകെസിസി മാനന്തവാടി രൂപത വൈസ് പ്രസിഡന്‍റ്,
സുല്‍ത്താന്‍ ബത്തേരി.

Latest News

Corehub Up