Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PCB

പിസിബിക്കു നേരേ ഐസിസി കണ്ണുരുട്ടി

ദുബായ്: 2026 ട്വന്‍റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍നിന്നു പിന്മാറിയ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടപടിക്കെതിരേ ഐസിസി. സര്‍ക്കാര്‍ നിലപാടിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണമെന്നും ഭാവിയില്‍ വരുംവരായ്കകള്‍ ഉണ്ടാകുമെന്നും ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) ഓര്‍മിപ്പിച്ചു. ലോക ക്രിക്കറ്റ് എക്കോ സിസ്റ്റത്തിന്‍റെ ഭാഗമാണ് പാക്കിസ്ഥാന്‍ എന്നും സ്വന്തം ടീമിന്‍റെ നിലനില്‍പ്പിനെ ബാധിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്നും പിസിബിയെ ഓര്‍മിപ്പിക്കാനും ഐസിസി മറന്നില്ല.

ഇന്ത്യ, പാക്കിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്‌സ്, യുഎസ്എ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. 15ന് കൊളംബോയിലാണ് ഇന്ത്യ x പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ട പോരാട്ടം. ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ തങ്ങളുടെ ക്രിക്കറ്റ് ടീം ഫീല്‍ഡില്‍ ഇറങ്ങില്ലെന്ന് പാക് സര്‍ക്കാരാണ് അറിയിച്ചത്. എന്തു കാരണത്താലാണ് ഈ പിന്മാറ്റം എന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട ബംഗ്ലാദേശിനെ 2026 ലോകകപ്പില്‍നിന്ന് ഐസിസി ഒഴിവാക്കിയിരുന്നു. ബംഗ്ലാദേശിനു പകരം സ്‌കോട്ട്‌‌ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഐസിസി അടിയന്തരയോഗത്തില്‍ ബംഗ്ലാദേശിന്‍റെ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിച്ചത് പിസിബി മാത്രമായിരുന്നു.

സര്‍ക്കാര്‍ തീരുമാനം: ആഘ

കറാച്ചി: ഇന്ത്യക്കെതിരേ 15നു നടക്കേണ്ട ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിലെ മത്സരം ബഹിഷ്‌കരിച്ചത് സര്‍ക്കാരാണെന്നും ടീമിന്‍റെ നിലപാടല്ല അതെന്നും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ. “ഞങ്ങള്‍ ലോകകപ്പില്‍ കളിക്കും. അത് (ഇന്ത്യക്കെതിരേ കളിക്കാതിരിക്കുക) ടീമിന്‍റെ തീരുമാനമല്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഞങ്ങളുടെ സര്‍ക്കാരും പിസിബി ചെയര്‍മാനും പറയുന്നത് അനുസരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അവര്‍ എന്തു പറയുന്നോ അതു ഞങ്ങള്‍ ചെയ്യും’’ - സല്‍മാന്‍ ആഘ വ്യക്തമാക്കി.

പിഴ ഈടാക്കും?

ശനിയാഴ്ചയാണ് 2026 ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കും. പാക്കിസ്ഥാന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ്. ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പാക്കിസ്ഥാന്‍ പിന്മാറിയാല്‍ ഏകദേശം 349 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഐസിസി പിസിബിക്കെതിരേ പിഴ ചുമത്താനുള്ള സാധ്യതയുമുണ്ട്. എന്നാല്‍, ബോര്‍ഡ് യോഗത്തില്‍ തീരുമാനമായാല്‍ മാത്രമേ പിഴ ചുമത്താനാകൂ. അതേസമയം, ലോകകപ്പിനായുള്ള പാക് ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി.

Latest News

Corehub Up