ന്യൂഡൽഹി: പാക്കേജ് ഭക്ഷണപദാർഥങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന നിർദേശം നടപ്പാക്കാത്തതിനെതിരേ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
ഫെബ്രുവരി പത്തിന് നൽകിയ ഉത്തരവ് വെറുതെ ആയിരുന്നില്ലെന്നും നടപ്പാക്കേണ്ട നിർദേശം ആയിരുന്നുവെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വൻകിട നിർമാണ കമ്പനികളുടെ സമ്മർദത്തിന് വഴങ്ങിയാണോ കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാതിരുന്നതെന്നും ബെഞ്ച് എഫ്എസ്എസ്എഐയോട് ചോദിച്ചു.