പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിംഗ് ഓഫീസർ കുഴഞ്ഞുവീണു. പത്തനംതിട്ട സീതത്തോട് വാലുപാറ ബൂത്തിലെ രണ്ടാം പോളിംഗ് ഓഫീസർ പി.എസ്.സരിനാണ് കുഴഞ്ഞു വീണത്. സരിൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.
അതേ സമയം വോട്ടെടുപ്പ് ആരംഭിച്ച് രണ്ടരമണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്താണ് (7.88%) രേഖപ്പെടുത്തിയത്. തിരുവനന്തപുരം 6.74%, കൊല്ലം 7.3%, പത്തനംതിട്ട 7.2%, ആലപ്പുഴ 7.78%, കോട്ടയം 7.51%, ഇടുക്കിയിൽ (6.84%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥഥാനത്തിലെ പോളിംഗ് ശതമാനം.
സ്ഥാനാർഥികൾ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിലെയും വോട്ടെടുപ്പ് മാറ്റിവച്ചു.