ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ ഭീകരർ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ സിബിഐ അറസ്റ്റ് ചെയ്തു. 36 വർഷം മുമ്പ് നടന്ന സംഭവത്തിൽ ഇഷ്ബർ നിഷാത് നിവാസിയായ ആളെയാണ് അറസ്റ്റ് ചെയ്തത്.
1989 ഡിസംബർ എട്ടിന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റ മകളെ ജെകെഎൽഎഫ് ഭീകരരാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകൽ കേസിലെ മുഖ്യ പ്രതിയായ യാസിൻ മാലിക്, തീവ്രവാദ ധനസഹായ കേസിൽ 2023ൽ പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ചതിന് ശേഷം തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്.
തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിന് ശേഷമാണ് റുബയ്യ സയീദിനെ മോചിപ്പിച്ചത്. തമിഴ്നാട്ടിലാണ് റുബയ്യ സയീദ് ഇപ്പോൾ താമസിക്കുന്നത്.