ധാക്ക: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ബംഗ്ലാദേശ് (2-1) സ്വന്തമാക്കി. നിർണായകമായ മൂന്നാം മത്സരത്തിൽ 11 റൺസിന്റെ ജയമാണ് ബംഗ്ലാ കടുവകൾ സ്വന്തമാക്കിയത്. സ്കോർ: ബംഗ്ലാദേശ് 290/6 പാക്കിസ്ഥാൻ 279/10.
ബംഗ്ലാദേശ് നേടിയ 290 റൺസ് മറുപടി പറഞ്ഞ പാക്കിസ്ഥാൻ 279 റൺസിന് എല്ലാവരും പുറത്തായി. കഴിഞ്ഞ മത്സരത്തിൽ വിവാദ റണ്ണൗട്ടിലൂടെ പുറത്തായ സൽമാൻ അലി ആഗ (106) സെഞ്ചുറി നേടിയിട്ടും പാകിസ്ഥാന് തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല.
ഒരു ഘട്ടത്തിൽ 82ന് അഞ്ച് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ട ശേഷമാണ് പാക്കിസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ആറാം വിക്കറ്റില്‍ സല്മാന് അലി - സാദ് മസൂദ് (38) എന്നിവര്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിനായി ടസ്കിന് അഹമ്മദ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണർ തൻസീദ് ഹസൻ തമീം (107) സെഞ്ചുറി നേടി. ലിറ്റൺ ദാസ് (41) , സെയ്ഫ് ഹസൻ (36), തൗഹിദ് ഹൃദോയ് (48) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. പാക്കിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.