Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaisakh

വൈശാഖിനെ പാര്‍ട്ടി കൈവിട്ടു ജനം കട്ടയ്ക്കു കൂടെ നിന്നു

കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ എല്ലാവരും ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരേ സ്വതന്ത്രനായി മത്സരിച്ച മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിന് തകര്‍പ്പന്‍ ജയം. എല്‍ഡിഎഫിലെ പി. ജയനെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് വൈശാഖിന്‍റെ ഉജ്വല വിജയം.

ജനങ്ങളാണു തന്നെ മത്സരിക്കാനായി ഇറക്കിയതെന്നും എന്തിനും കൂടെനിന്ന നാട്ടുകാരുടെ വിജയമാണിതെന്നും താനെന്നും നാടിന്‍റെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വൈശാഖ് മാധ്യമങ്ങളോട് പറഞ്ഞു.

ഫലപ്രഖ്യാപനത്തിനുശേഷം ശക്തമായ പോലീസ് അകമ്പടിയോടെയാണു വൈശാഖ് യാത്രയായത്. ആകെയുള്ള 1390 വോട്ടില്‍ 1124 വോട്ട് പോള്‍ ചെയ്തപ്പോള്‍ അതില്‍ 708 വോട്ട് നേടിയാണ് വൈശാഖിന്‍റെ വിജയം. 458 വോട്ടിന്‍റെ ഭൂരിപക്ഷത്തിലുള്ള ഈ വിജയം പയ്യന്നൂരിലെ സിപിഎമ്മിലെ വിഭാഗീയതയ്ക്കെതിരേയുള്ള വിജയമായി മാറുകയാണ്.

2024ലെ പുതുവത്സരദിനത്തില്‍ മറ്റു സ്ഥലങ്ങളില്‍നിന്നും കാരയിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയപ്പോള്‍ അതിനെതിരേ നടപടിയെടുക്കണമെന്ന കാരയില്‍ പ്രദേശത്തെ ജനങ്ങളുടെ ആവശ്യത്തോടു സിപിഎം നേതൃത്വം മുഖം തിരിച്ചപ്പോള്‍ തുടങ്ങിയതാണ് ഇവിടുത്തെ അസ്വാരസ്യങ്ങള്‍.

പയ്യന്നൂരിലെ സിപിഎമ്മിന്‍റെ ഔദ്യോഗിക മുഖങ്ങള്‍ അന്നത്തെ അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിന്‍റെ മുറിപ്പാടാണ് വൈശാഖുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ സിപിഎമ്മില്‍നിന്നു രാജിവയ്ക്കുന്നതിനും വൈശാഖിനെ സ്വതന്ത്രനാക്കി മത്സരിപ്പിക്കുന്നതിനുമിടയാക്കിയത്. ഇതേത്തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖിനെ സിപിഎം അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.

Latest News

Corehub Up