Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ValapattanamPolice

പോലീസിനെ 'കുരങ്ങ്കളിപ്പിച്ച്' അർജുൻ ആയങ്കി; കാർ കസ്റ്റഡിയിലെടുത്തു

കണ്ണൂർ: പോലീസിനെ നിരന്തരം വെല്ലുവിളിക്കുന്ന ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇതിനിടെ അർജുൻ ഉപയോഗിച്ച കാർ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ.

അർജുന്‍റെ ഭാര്യയുടെ പേരിലുള്ള കാറാണിത്. ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയെന്നും നിലവിൽ ഇയാൾ കണ്ണൂർ ജില്ലയ്ക്കു പുറത്താണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇയാളുമായി അടുത്ത ബന്ധമുള്ള 21 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഒളിവിലായിരിക്കുമ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അർജുന്‍റെ പ്രകോപനപരമായ ഇടപെടലുകൾ തുടരുകയാണ്. വധശ്രമം, സ്വർണം പൊട്ടിക്കൽ, പോലീസുകാരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. കാർ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് പോലീസ് കരുതുന്നത്.

അർജുൻ ആയങ്കി വിഷയത്തിൽ എല്ലാം പോലീസ് നോക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അർജുൻ ആയങ്കിക്കെതിരെ തോക്ക് ഉപയോഗിക്കാൻ പോലീസിനു നിർദേശം ഉള്ളതായി അറിയില്ല. റൗഡികൾ പലതും പറയുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായി സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചതിന് അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ് രജിസ്‌റ്റർ ചെയ്തു. എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. മനോജ് ജോസ് ആഴകത്ത് എന്നയാൾ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.

Latest News

Corehub Up