കൊച്ചി: വൈപ്പിനിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സജീവ് (75), ഭാര്യ സവിത (65) എന്നിവരാണ് മരിച്ചത്. ഏക മകന്റെ അകാല വിയോഗത്തെ തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കിടപ്പുമുറിയിലെ രണ്ടു ഫാനുകളുടെ ഹുക്കുകളിലായി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. രണ്ടുപേരും മാത്രമാണ് ഈ വീട്ടില്‍ താമസം.
കഴിഞ്ഞ വർഷമാണ് ഇവരുടെ മകൻ ഹൃദയാഘാതം മൂലം മരിച്ചത്. ഇതിനുശേഷം ദമ്പതികൾ കടുത്ത വിഷാദത്തിലായിരുന്നുവെന്നും മുന്‍പും ഇരുവരും ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.
ആറു മാസം മുമ്പ് ഓവര്‍ഡോസ് ഗുളികകള്‍ കഴിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇരുവരും രക്ഷപ്പെടുകയായിരുന്നു
ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമുള്ളതായി വിവരമില്ല. സംഭവസ്ഥലത്തെത്തിയ ഞാറക്കല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056