ന്യൂഡൽഹി: അയൽരാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ വാങ്ങി കേഡർമാർക്കു പരിശീലനം നല്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഐഎ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
20 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരേയുള്ള കേസ് പരിഗണിക്കുന്ന പ്രത്യേക എൻഐഎ കോടതി ജഡ്ജി പ്രശാന്ത് ശർമയ്ക്കു മുന്പാകെയാണ് ഇക്കാര്യം എൻഐഎ അഭിഭാഷകൻ രാഹുൽ ത്യാഗി ഉന്നയിച്ചത്.
""ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പോപ്പുലർ ഫ്രണ്ട് ഭീഷണിയാണ്. ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു. പോപ്പുലർ ഫ്രണ്ട് ക്ലാസുകളിൽ ഇക്കാര്യം പഠിപ്പിച്ചിരുന്നതായി ഒരു സംരക്ഷിത സാക്ഷി മൊഴി നല്കിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തന്ത്രങ്ങൾ പഠിപ്പിക്കാൻ കേഡർമാരെ സിറിയയിലേക്ക് അയച്ചു. ബിജെപി, ആർഎസ്എസ്, വിഎച്ച്പി നേതാക്കളെ ലക്ഷ്യമിട്ട് പ്രത്യേക ഹിറ്റ് സ്ക്വാഡുകൾ രൂപവത്കരിച്ചു''-എൻഐഎ അഭിഭാഷകൻ പറഞ്ഞു.