തിരുവനന്തപുരം: ആര്യങ്കോട്ടുനിന്ന് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ. കാട്ടാക്കടയിൽനിന്നുമാണ് നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ കൈലി കിരണിനെ പോലീസ് പിടികൂടിയത്.
അഭിഭാഷകനെ കാണാൻ എത്തിയപ്പോഴാണ് കൈലി കിരൺ പിടിയിലായത്. നേരത്തെ പോലീസ് പിടികൂടാൻ എത്തിയപ്പോൾ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കൈലി രക്ഷപ്പെട്ടിരുന്നു.
പോലീസിനുനേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്തു പ്രതിക്കുനേരെ എസ്എച്ച്ഒ വെടിയുതിര്‍ത്തെങ്കിലും ദേഹത്തു കൊണ്ടില്ല. വെട്ടുകത്തിയുമായി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
കാപ്പ കേസില്‍ നാട് കടത്തിയ പ്രതി വീട്ടില്‍ തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയത്. ഈ സമയമാണ് പോലീസിനെ ആക്രമിക്കാന്‍ പ്രതി വെട്ടുകത്തിയുമായി പാഞ്ഞടുത്തത്.
ജീവന് രക്ഷാര്ഥം മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണു പോലീസ് പറയുന്നത്.