ബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് ഏഴു വര്‍ഷം തടവ് ഉറപ്പുവരുത്തുന്ന ബിൽ കർണാടക ഗവണർ രാഷ്ട്രപതിക്ക് അയച്ചു. ബില്ലില്‍ തീരുമാനമെടുക്കാത്തതിനെ വിമര്‍ശിച്ചു സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ഗവർണറുടെ നീക്കം.
സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാര്‍ക്കു കുറഞ്ഞത് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ബില്ല് ഡിസംബര്‍ അവസാനമാണ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. എന്നാല്‍, ബില്ലിലെ 28 പോയിന്റുകളില്‍ വ്യക്തത തേടിയ ഗവര്‍ണര്‍ പിന്നീട് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു.