കോൽക്കത്ത: ബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിലെ പാണിഹാട്ടിയിൽ ബോംബ് ആക്രമണത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു.
ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടശേഷമായിരുന്നു ബോംബാക്രമണമുണ്ടായത്.
പാണിഹാട്ടിയിലെ സെന്റ് സേവ്യേഴ്സ് ഇന്സ്റ്റിറ്റ്യൂഷനു സമീപമായിരുന്നു ആക്രമണമുണ്ടായത്. അക്രമികൾ ബിജെപി പ്രവർത്തകർക്കു നേർക്ക് ബോംബ് എറിയുകയായിരുന്നു.
പരിക്കേറ്റവരെ കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.