Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Climate

അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! കൂടുതൽ പതിച്ചത് ഈ ജില്ലകളിൽ, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാർ, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഏഴ് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ആറ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.

അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.

Kerala

സംസ്ഥാനത്ത് വീണ്ടും അൾട്രാവയലറ്റ് മുന്നറിയിപ്പ്; കൂടുതൽ പതിച്ചത് ഈ ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.

അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.

Business

ടാറ്റ പവർ ഈസി ഹോം  ഓട്ടോമേഷൻ സൊലൂഷൻസ് അവതരിപ്പിച്ചു

കൊച്ചി: ടാറ്റ പവർ തങ്ങളുടെ അത്യാധുനിക ഹോം ഓട്ടോമേഷൻ സൊലൂഷൻസായ ടാറ്റാ പവർ ഈസി ഹോം സൊലൂഷൻസ് കേരളത്തിൽ അവതരിപ്പിച്ചു.

സ്‌മാർട്ട് ലിവിംഗ്, കണക്‌‌റ്റഡ് ലൈഫ് സ്റ്റൈലുകൾ, വികസിച്ചുവരുന്ന സാങ്കേതികവിദ്യക്ക് അനുസരിച്ചുള്ള വീടുകൾ എന്നിവയെക്കുറിച്ചുള്ള ടാറ്റ പവറിന്‍റെ കാഴ്ചപ്പാടിനെ വിപുലീകരിക്കുന്ന ഉത്പന്നങ്ങളാണ് ഈസി ഹോം സൊലൂഷൻസ് നിരയിലുള്ളത്.

സ്‌മാർട്ട് സോക്കറ്റുകൾ, ടച്ച്-പാനൽ സ്വിച്ചുകൾ, റെട്രോഫിറ്റബിൾ കൺവെർട്ടറുകൾ, മോഷൻ സെൻസറുകൾ, ലൈറ്റിംഗ്, ക്ലൈമറ്റ്, സെക്യൂരിറ്റി എന്നിവയ്ക്കുള്ള സ്‌മാർട്ട് കൺട്രോളുകള്‍ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വിപുലമായ ശ്രേണിയാണ് അവതരിപ്പിച്ചത്.

തത്‌സമയ ഊർജനിരീക്ഷണം, ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ്, ഓവർലോഡ് പ്രൊട്ടക്‌ഷൻ, ഓഫ്‌ലൈൻ ഫംഗ്ഷണാലിറ്റി എന്നിവ സാധ്യമാക്കി വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

NRI

യൂറോപ്പ് തണുത്തുറയുമ്പോള്‍ ഐസ്‌ലാന്‍ഡില്‍ വസന്തകാല സമാനമായ കാലാവസ്ഥ

റെയ്‌ക്ജാവിക്: യൂറോപ്പ് തണുത്തുറയുമ്പോള്‍, തെക്കന്‍ ഐസ്‌ലാന്‍ഡില്‍ അടുത്തിടെ വസന്തകാല സമാനമായ സാഹചര്യങ്ങള്‍ അനുഭവപ്പെടുന്നു. ഗ്രിന്‍ഡാവിക്കില്‍ അസാധാരണമായി നേരിയ വെളിച്ചം വിതറിയ സൂര്യനും എത്തി.

ജര്‍മനിയുള്‍പ്പെടുന്ന ഇയുവില്‍ പലരും വിറയ്ക്കുകയും സ്കാര്‍ഫുകളും കട്ടിയുള്ള കോട്ടുകളും ധരിക്കുകയും ചെയ്യുമ്പോള്‍, വിദൂര വടക്കന്‍ ഭാഗത്തുള്ള തെര്‍മോമീറ്റര്‍ പെട്ടെന്ന് വേനല്‍ക്കാല താപനിലയിലാണ് ഓടുന്നത്.

കിഴക്കന്‍ ഐസ്‌ലാന്‍ഡിലെ സെയ്ഡിസ്ഫ്ജോര്‍ഡുരില്‍, ക്രിസ്മസ് രാവില്‍ രാത്രി 11 ഓടെ അവിശ്വസനീയമായ 19.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഡിസംബര്‍ മാസത്തിലെ മുഴുവന്‍ ഐസ്‌ലന്‍ഡിന്‍റെയും പുതിയ റിക്കാര്‍ഡ്.

ഏതാണ്ട് അതേസമയം, ബക്കാഗെര്‍ഡി 19.7 ഡിഗ്രി സെല്‍ഷ്യസിലെത്തി. 2019 ഡിസംബര്‍ രണ്ടിന് തെക്കുകിഴക്കന്‍ ഭാഗത്തുള്ള ക്വിസ്കെര്‍ജാറിലും 19.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോഴാണ് മുമ്പത്തെ റിക്കാര്‍ഡ് സ്ഥാപിച്ചത്.

കാലാവസ്ഥാ നിരീക്ഷകന്‍ ഐനാര്‍ സ്വെയിന്‍ബ്ജോര്‍ണ്‍സണ്‍ ഒരു പ്രത്യേക കാലാവസ്ഥാ രീതിയെക്കുറിച്ച് സംസാരിച്ചു. ഇത് വഞ്ചനാപരമായ ചൂടാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

സെയ്ഡിസ്ഫ്ജോര്‍ഡൂറിന് വടക്കുള്ള മറ്റൊരു കാലാവസ്ഥാ കേന്ദ്രം വൈകുന്നേരം മുഴുവന്‍ സമാനമായ മൂല്യങ്ങള്‍ രേഖപ്പെടുത്തി, ഉയര്‍ന്നത് 19.4 ഡിഗ്രി സെല്‍ഷ്യസ്. ഡാറ്റയെ സംശയിക്കാന്‍ കാരണമില്ല.

സാധാരണയായി, ഡിസംബറില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഈ ശൈത്യകാല അത്ഭുതം എങ്ങനെ സംഭവിച്ചിരിക്കാമെന്ന് ഐസ്‌ലാന്‍ഡിക് കാലാവസ്ഥാ ഓഫീസിലെ ബിര്‍ഗിര്‍ ഓര്‍ണ്‍ ഹോസ്കുള്‍ഡ്സണും വിശദീകരിച്ചു. ചൂടുള്ള വായുവും ശക്തമായ കാറ്റും രാജ്യത്തിന് മുകളില്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു.

പര്‍വതങ്ങള്‍ക്ക് സമീപം, താഴേക്കുള്ള പ്രവാഹങ്ങള്‍ രൂപപ്പെട്ടു, ഇത് കൂടുതല്‍ ചൂടായി. അത്തരം നക്ഷത്രസമൂഹങ്ങള്‍ പലപ്പോഴും റിക്കാര്‍ഡ് ഭേദിക്കുന്ന പ്രതിമാസ താപനിലയിലേക്ക് നയിക്കുന്നു. വായു ഉഷ്ണമേഖലാ ഉത്ഭവമായിരുന്നു.

ഐസ്‌ലാന്‍ഡിന് കിഴക്കുള്ള ശക്തമായ ഒരു ഉയര്‍ന്ന മര്‍ദ്ദ സംവിധാനമാണ് ഈ പ്രതിഭാസത്തിന് കാരണമായത്, ഇത് തെക്ക് നിന്ന് ഈര്‍പ്പമുള്ളതും അസാധാരണമാംവിധം ചൂടുള്ളതുമായ വായു ദ്വീപിലേക്ക് വലിച്ചെടുത്തു.

NRI

ജര്‍മനിയില്‍ ഇത്തവണ ‍"വൈറ്റ് ക്രിസ്മസിന്' സാധ്യതയെന്ന് പ്രവചനം

ബെർലിൻ: ജർമനിയിൽ ഇത്തവണ ക്രിസ്മസിന് മഞ്ഞു പെയ്യുമെന്ന് പ്രവചനവുമായി കാലാവസ്ഥാ വിദഗ്ധർ. അതായത്, വൈറ്റ് ക്രിസ്മസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജർമനിയിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും പെട്ടെന്ന് മഞ്ഞുവീഴ്ച ശക്തമാകുമെന്നും താപനില കുറയുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

യൂറോപ്യൻ കാലാവസ്ഥാ മാതൃക താഴ്ന്ന ഉയരങ്ങളിൽ പോലും മഞ്ഞു പെയ്യാൻ സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു. ക്രിസ്മസ് രാവിൽ മഞ്ഞുവീഴ്ചയിൽ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

മഞ്ഞുപുതച്ച ഫിർ മരങ്ങളുടെയും വെളുത്ത ക്രിസ്മസിന്‍റെയും സാധ്യതയാണ് പറയുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ക്രിസ്മസിനാണ് സാധ്യത കൂടുതൽ.

പൂജ്യം ഡിഗ്രി പ്രവചനം ശരിയാണെങ്കിൽ, 2010ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ക്രിസ്മസ് ആയിരിക്കും ഇത്. തുരിംഗിയയിലും സാക്സോണിയിലും ക്രിസ്മസിന് വെളുത്ത പൊടിപടലമുണ്ടാകാൻ സാധ്യതയുണ്ട്. ക്രിസ്മസിന് ശേഷം കഠിനമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഡിസംബർ 27ന് രാത്രി ജർമനിയിൽ തണുത്ത കാലാവസ്ഥ പ്രവചിക്കപ്പെടുന്നു. ബെർലിനിൽ മൈനസ് 10 ഡിഗ്രി സെൽഷ്യസും ഡ്രെസ്ഡനിൽ മൈനസ് 13 ഡിഗ്രിയും ന്യൂറംബർഗിൽ മൈനസ് 12 ഡിഗ്രിയും കൊളോണിൽ മൈനസ് ഒമ്പത് ഡിഗ്രിയും ഉണ്ടാകുമെന്നാണ് പ്രവചനം.

Latest News

Corehub Up