തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് രൂക്ഷമാകുന്നതിനിടെ ലീഗ് നേതാക്കൾ തലസ്ഥാനത്തേക്ക്. എഐസിസി നിരീക്ഷകർ ഇന്ന് ലീഗ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തെ വി.ഡി. സതീശന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ സതീശന് പിന്തുണയുമായി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ.എം.ഷാജി രംഗത്തെത്തി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി.സതീശൻ കൊള്ളാമെന്ന എഐസിസി നിഗമനം ശരിയാണെന്ന് അദ്ദേഹം തെളിയിച്ചെന്ന് ഷാജി പറഞ്ഞു. അദ്ദേഹത്തെ നിയോഗിച്ച ഉത്തരവാദിത്തം നേരാം വണ്ണം വിനിയോഗിച്ചു.
ഇതിന്റെ തെളിവാണ് യുഡിഎഫിന്റെ വലിയ വിജയം. ഇനി അനാവശ്യമായ തർക്കങ്ങൾ ഉണ്ടാകാൻ പാടില്ല. 102സീറ്റുകൾ നൽകിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ഷാജി വ്യക്തമാക്കി.