കൊച്ചി: വൈറ്റില മേൽപ്പാലത്തിന് സമീപത്തുള്ള റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കസ്റ്റഡിയിലുള്ള ഷാജി കുറ്റം സമ്മതിച്ചെന്നും ഇയാൾ റിട്ട. ഹൈക്കോടതി ഉദ്യോഗസ്ഥനാണെന്നും പോലീസ് പറഞ്ഞു.
കോട്ടയം മൂലേടം സ്വദേശിനിയായ സുധ ബേബിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. സുധയുടെ അമ്മയും ഹൈക്കോടതി ജീവനക്കാരിയായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.
ഷാജിയുടെ വാഹനത്തിലാണ് ഇരുവരും വൈറ്റില റെയില്‍ പാളത്തിന് സമീപത്തേക്ക് വന്നത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞ് ഷാജി ഒറ്റയ്ക്ക് പോകുന്നതിന്റെ ദ്യശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഷാജിയെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇയാളുടെ വസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നു.
ഷാജിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തൂ. മൃതദേഹത്തിന് അടുത്തു നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിയായ സുധ ബേബിയാണെന്ന് തിരിച്ചറിഞ്ഞത്.