തിരുവനന്തപുരം: ജയിൽ തടവുകാരുടെ വേതനം ഉയർത്തിയതു ഭരണഘടനാ തത്വ പ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ന്യായമായ വേതനം നൽകണമെന്നതു ഭരണഘടനാ തത്വമാണ്. സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2016-ലെ മോഡൽ പ്രിസണ്‍ മാനുവൽ പ്രകാരം മൂന്നുവർഷത്തിലൊരിക്കൽ വേതനം ഉയർത്തണം. ഇതിനുമുന്‍പു വേതനം പരിഷ്കരിച്ചത് 2018-ലാണ്.
മറ്റു സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ ഉയർന്ന വേതനം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലുകളിലെ തടവുകാരുടെ കൂലി വർധിപ്പിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. പ്രതിദിന വേതനത്തിൽ പത്തു മടങ്ങുവരെയാണു വർധന വരുത്തിയത്.