ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക നേടിയ 489 റൺസിന് മറുപടി പറയുന്ന ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റണ്‍സെന്ന നിലയിലാണ്.
കെ.എല്‍. രാഹുല്‍ (രണ്ട്), യശസ്വി ജയ്സ്വാള്‍ (ഏഴ്) എന്നിവരാണ് ക്രീസില്‍. നേരത്തെ സെനുരാന് മുത്തുസാമി (109), മാര്‍കോ യാന്സന് (93) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
246-6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു. രണ്ടാം സെഷനില്‍ കെയ്ല്‍ വെറെയ്നെയുടെ (45) വിക്കറ്റ് നഷ്ടമായെങ്കിലും മുത്തുസാമിയും യാന്‍സനും ചേര്‍ന്ന 97 റണ്‍സ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി.
ഇതിനിടെ മുത്തുസാമി സെഞ്ചുറി പൂര്‍ത്തിയാക്കി. ഏഴാം നമ്പറിലിറങ്ങി ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ദക്ഷിണാഫ്രിക്കന്‍ ബാറ്ററാണ് മുത്തുസാമി.