തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, സാംസ്കാരിക നിലയങ്ങൾ, പഞ്ചായത്ത് ലൈബ്രറികൾ, ശിശു മന്ദിരങ്ങൾ, നഴ്സറി സ്കൂളുകൾ തുടങ്ങിയവിടങ്ങളിൽ ഓണറേറിയം, ദിവസ വേതന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം.
പത്തോ അതിലധികമോ വർഷമായി നടപടിക്രമം പാലിച്ച് നിയമനം ലഭിച്ചവരെയാണ് പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുക.
പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ച് നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നവരെയാണ് സ്ഥിരപ്പെടുത്തുക.
ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരെയാണ് പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈമായി നിയോഗിച്ച് ഓണറേറിയം, ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവർക്കും ആനുകൂല്യം നൽകും.