ചെന്നൈ: നവജാത ശിശുക്കള്‍ക്കുള്ള ഒരു ഗ്രാം സ്വര്‍ണ മോതിരം പദ്ധതി നടപ്പിലാക്കി തമിഴ്നാട് സർക്കാർ.
‘തായ്മാമന്‍ തങ്ക മോതിരം തിട്ടം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 15ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർവഹിക്കും. എന്നാല്‍, വിജയുടെ ജന്മദിനമായ കഴിഞ്ഞ 22 മുതല്‍ പദ്ധതി മുന്‍കാല പ്രാബല്യത്തില്‍ വരുമെന്നു സര്‍ക്കാര്‍ അറിയിച്ചു.
പദ്ധതി പ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ നവജാത ശിശുവിനും 13,600 രൂപ വിലയുള്ള ഒരു സ്വര്‍ണ മോതിരം ലഭിക്കും. സംസ്ഥാനത്ത് പ്രതിവര്‍ഷം ഏകദേശം 7.8 ലക്ഷം പ്രസവങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഏകദേശം 4.2 ലക്ഷം പ്രസവങ്ങളും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലാണ്.
പുതിയ പദ്ധതിക്കായി പ്രതിവര്‍ഷം 755.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഏപ്രില്‍ 23നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ജനിക്കുന്ന ഓരോ കുട്ടിക്കും അമ്മാവന് എന്ന നിലയില്‍ ഒരു സ്വര്‍ണമോതിരം സമ്മാനമായി നല്‍കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.