ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നിർണായക മൊഴി നൽകി ഗ്രേഡ് എസ്ഐമാർ. രേഖകൾ തിരുത്താൻ മേലുദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്നാണ് എഡിജിപി എം.ആർ.അജിത്ത് കുമാറിന്റെ ഓഫീസിലെ രണ്ട് എസ്ഐമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത്. കേസിൽ തങ്ങൾക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് മൊഴിയിൽ പറയുന്നത്. വ്യാഴാഴ്ചയാണ് ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരുടെ മൊഴി
യാണ് രേഖപ്പെടുത്തിയത്.
ഇവർ റഫർ റിപ്പോർട്ടിൽ തെളിവില്ല എന്ന് എഴുതി ചേർത്തു. പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ മർദന ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്ന് രേഖപ്പെടുത്തി. ഇതിൽ ക്രൂര മർദനത്തിന്റെ ദൃശ്യങ്ങളില്ല. ഇതോടെയാണ് കേസിൽ തെളിവില്ല എന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകിയത്.