ന്യൂഡൽഹി: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയകേസിൽ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിനെ കോടതി വെറുതെ വിട്ടു. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയാണ് നിർണായകമായ വിധി പ്രസ്താവിച്ചത്.
2002ലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ സിർസയില്‍ വീടിന്റെ മുന്പില് വച്ചാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് ഗുര്‍മീത് റാം റഹിം സിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾക്കെതിരെ വാര്‍ത്ത നല്കിയതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കേസ്. കേസിൽ റാം റഹിം ശിക്ഷിക്കപ്പെട്ട് ഏഴു വർഷത്തിനുശേഷമാണ് ഹൈക്കോടതിയുടെ വിധി വരുന്നത്.