മെഹ്സാന: പോർച്ചുഗലിലേക്കു കുടിയേറാൻ ശ്രമിച്ച ഗുജറാത്ത് ദന്പതികളെയും മൂന്നുവയസുള്ള കുട്ടിയെയും രണ്ടുകോടിരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ലിബിയയിൽ അജ്ഞാതസംഘം ബന്ദിയാക്കി.
ഗുജറാത്തിലെ മെഹ്സാന സ്വദേശി കിസ്മത്സിൻഹ് ചാവ്ഡയെയും ഭാര്യ ഹീനബെന്നിനെയും മകൾ ദേവാൻഷിയെയും സംഘം ബങ്കാസിയിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഗുജറാത്തിലെ ബന്ധുക്കൾക്കു ലബിച്ച വിവരം.
പോർച്ചുഗൽ സ്വദേശിയായ ഏജന്റിന്റെ സഹായത്തോടെയാണ് ചാവ്ഡ കുടുംബം കുടിയേറ്റത്തിന് ശ്രമിച്ചത്. അഹമ്മദാബാദിൽ നിന്ന് കഴിഞ്ഞമാസം 29 ന് ദുബൈയിലെത്തിയ മൂവരും അവിടെനിന്നാണ് ബങ്കാസിയിലെത്തിയത്. ബന്ധുക്കളുടെ അഭ്യർത്ഥനയെത്തുടർന്ന് പ്രശ്നം സംസ്ഥാന-കേന്ദ്ര സർക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.