കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 110 ആയി. ഏഴു പേരെ കാണാതായി. മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
12 ദിവസം മുന്പാണ് അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും കൊടുങ്കാറ്റും ആരംഭിച്ചത്. രാജ്യത്തെ 34 പ്രവിശ്യകളിൽ ഭൂരിഭാഗത്തും മഴക്കെടുതിമൂലം ജനം വലയുകയാണ്.
24 മണിക്കൂറിനിടെ മാത്രം 11 പേർ മരിച്ചു. ആയിരത്തോളം വീടുകൾ പൂർണമായും നാലായിരത്തിലേറെ വീടുകൾ ഭാഗികമായും തകർന്നു.