Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leader

Thiruvananthapuram

കെ. പങ്കജാക്ഷൻ തൊഴിലാളികൾക്ക് വേണ്ടി ജീവിതം ഹോമിച്ച നേതാവ്: മനോജ് ഭട്ടാചാര്യ

തിരുവനന്തപുരം: തൊഴിലാളി വർഗത്തിന്‍റെ ഉന്നമനത്തിനായി ജീവിതം ഹോമിച്ച വ്യക്തിത്വമായിരുന്നു കെ. പങ്കജാക്ഷന്‍റേതെന്ന് ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ. ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ. പങ്കജാക്ഷന്‍റെ പതിനാലാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിരവധി തവണ മന്ത്രിയായിരുന്ന കെ. പങ്കജാക്ഷനെതിരെ ഒരു ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിയാതിരുന്നത് അദ്ദേഹത്തിന്‍റെ കറകളഞ്ഞ തൊഴിലാളി സ്നേഹം വെളിവാക്കുന്നതാണെന്ന് മുൻമന്ത്രി ബാബു ദിവാകരൻ പറഞ്ഞു.

യുടിയുസി ദേശീയ പ്രസിഡന്‍റ് എ.എ അസീസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ആർ.എസ്. ഡാഗർ, ശത്രുജിത്ത് സിംഗ്, കെ.ജയകുമാർ, കെ.എസ്. സനൽകുമാർ, വി. ശ്രീകുമാരൻ നായർ, കെ. ചന്ദ്രബാബു, കോരാണി ഷിബു, ഡോ.കെ. ബിന്നി, കെ.സിസിലി, പി.ശ്യാംകുമാർ, കരിക്കകം സുരേഷ്, അജയ് ഘോഷ്, ചാക്ക വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ കെ.പങ്കജാക്ഷൻ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് മന്ത്രി ഷിബു ബേബിജോണ്‍ നേതൃത്വം നൽകി.

National

മധ്യപ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

ഭോപ്പാൽ: ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ ചൊവ്വാഴ്‌ച നടന്ന സംഭവത്തിൽ നീലു രജക് (38) ആണ് കൊല്ലപ്പെട്ടത്.

ബൈക്കിൽ മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ രജകിനെ വെ‌ടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രിൻസ്, അക്രം ഖാൻ എന്നിവരാണ് വെടിയുതിർത്തതെന്നും ഇരുവരും ഒളിവിലാണെന്നും ഡിഐജി അതുൽ സിംഗ് പറഞ്ഞു.

അതേസമയം കൊലപാതകത്തിൽ മകന്‍റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തെത്തിയതിന് പിന്നാലെ പ്രിൻസിന്‍റെ പിതാവ് നെൽസൺ ജീവനൊടുക്കി. പാർക്കിങ്ങുമായി ബന്ധപ്പെട്ട് രജകും അക്രം ഖാനുമായി തർക്കം നിലനിന്നിരുന്നു.

Kerala

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്‌: ഫേസ്ബുക്കിൽ കമന്‍റിട്ടതിന്‍റെ പേരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിന് മർദനമേറ്റ കേസിൽ സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട്ടു നിന്ന് പിടിയിലായത്.

സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കോയമ്പത്തൂർ - മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോഴാണ് മൂന്നുപേരും പിടിയിലായത്.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും രാകേഷ് ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.

രാകേഷിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.

Latest News

Corehub Up