ശതോത്തര റൂബി ജൂബിലിയിലേക്കു പ്രവേശിച്ചിരിക്കുന്ന അക്ഷരമുത്തശി ദീപികയ്ക്ക് എന്റെ മംഗളാശംസകളും പ്രാർഥനകളും. കൂടുതൽ ചൈതന്യത്തോടെ കാലത്തിന്റെ അടയാളങ്ങൾ വായിച്ച് എന്നും പ്രവാചകശബ്ദമായി നിലകൊള്ളട്ടെ.
കൊള്ളേണ്ടതിനെ ചേർത്തുപിടിച്ചും തള്ളേണ്ടതിനെ തള്ളിയും ശോഭിച്ചുകൊണ്ടിരിക്കുന്ന ദീപസ്തംഭമാണ് ദീപിക. എല്ലാവർക്കും സത്യത്തിന്റെയും നീതിയുടെയും പ്രകാശം വിതറി ഹൃദയത്തിൽ അഗ്നിയുള്ള പത്രമായി നിലനിൽക്കുന്നു ദീപിക.
ദീപിക എന്നും സഭയുടെ കാവലാളും സംരക്ഷകയുമായിരുന്നു. എക്കാലവും അങ്ങിനെ നിലനിൽക്കട്ടെ. കല്ലേറുകളും നിന്ദനങ്ങളും സഭയ്ക്ക് ഏൽക്കുമ്പോൾ അവയ്ക്കെതിരേ എന്നും ചെറുത്തുനിന്നിട്ടുള്ള ഈ നിത്യയൗവ്വനത്തിന് നന്മകൾ നേരുന്നു; കരുത്ത് നേരുന്നു; ചൈതന്യവും.
-ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ കെസിബിസി, കെആർഎൽസിബിസി പ്രസിഡന്റ്