Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lose

മഴ ചതിച്ചു; അഫ്ഗാൻ മുന്നിൽ ഇന്ത്യ വീണു

ധാംബുള്ള: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ അഫ്ഗാൻ എയ്ക്കെതിരെ ഇന്ത്യ എയ്ക്ക് തോൽവി. മഴനിയമപ്രകാരം നാലു റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ, 49 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 349 റൺസെടുത്തത്.

മഴയെ തുടർന്നാണ് മത്സരം 49 ഓവറാക്കിയത്. എന്നാൽ പിന്നീടും മഴ പെയ്തതോടെ അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സ് 38 ഓവറായി ചുരുക്കി വിജയലക്ഷ്യം 294 റൺസായി പുനക്രമീകരിച്ചിരുന്നു. 25.5 ഓവറിൽ അഫ്ഗാനിസ്‌ഥാൻ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എന്ന നിലയിലായിരിക്കെ വീണ്ടും മഴ കളി മുടക്കി.

കളി പുനരാരംഭിക്കാൻ കഴിയാതിരുന്നതോടെ മഴ നിയമപ്രകാരം ഇന്ത്യയെക്കാൾ നാലു റൺസിനു മുന്നിലായിരുന്ന അഫ്ഗാൻ. അതോടെ അവരെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ ഇമ്രാൻ (75), ബഹിര്‍ ഷാ (51) എന്നിവർ അർധസെഞ്ചുറി നേടി.

ഇന്ത്യയ്ക്കായി പ്രഭ്‌സിമ്രാന്‍ സിംഗ് (84), റുതുരാജ് ഗെയ്ക്വാദ് (66), തിലക് വര്‍മ (66), വൈഭവ് സൂര്യവംശി (44) എന്നിവർ മികച്ച പ്രകടനം നടത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തകർത്തു.

Latest News

Corehub Up