ടോക്കിയോ: നൂറ് വയസിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട ആദ്യ രാജ്യമെന്ന ബഹുമതി ജപ്പാന്. രാജ്യത്ത് ഇപ്പോൾ നൂറ് പിന്നിട്ട 1,07,677 പേരുണ്ടെന്ന് ജാപ്പനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
2025നെ അപേക്ഷിച്ച് 7,914 പേരാണ് പട്ടികയിൽ പുതിയതായി ഇടംപിടിച്ചത്. 56 വർഷമായി ജപ്പാനിലെ വയോധികരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
വയോധികരിൽ ഭൂരിഭാഗവും ആരോഗ്യത്തോടെ അക്ടീവായിട്ടാണ് ജീവിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ആരോഗ്യ സാങ്കേതികമേഖലയിലുണ്ടായ മുന്നേറ്റവും ആരോഗ്യകരമായ ജീവിതരീതിയും ഭക്ഷണക്രമവുമാണ് ഇതിനു കാരണം.
ലോകത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള രാജ്യമാണ് ജപ്പാൻ. പത്തിൽ മൂന്നുപേർ 65നു മുകളിൽ പ്രായമുള്ളവരാണ്.
വയോധികരുടെ എണ്ണം വർധിക്കുന്പോൾ ജനന നിരക്ക് കൂടുന്നില്ലെന്ന പ്രശ്നവും ജപ്പാൻ നേരിടുന്നു. ജനന നിരക്ക് വർധിപ്പിക്കാൻ സർക്കാർ പലവിധ പദ്ധതികൾ നടപ്പാക്കിയിട്ടും ഫലം കാണുന്നില്ല.
കഴിഞ്ഞവർഷം 95നു മുകളിൽ പ്രായമുള്ള എട്ടു ലക്ഷം പേർ ജപ്പാനിലുണ്ടായിരുന്നു. അതേ വർഷം ഏഴ് ലക്ഷം കുഞ്ഞുങ്ങളാണ് രാജ്യത്ത് ജനിച്ചത്.