തിരുവനന്തപുരം: കോഴിക്കോട്ട് കോഴിമാലിന്യം സംസ്കരിക്കാൻ മൂന്ന് പ്ലാന്റുകൾക്കു കൂടി തുറക്കാൻ അനുമതി നൽകിയെന്നും അതിൽ രണ്ടെണ്ണം ജനങ്ങളുടെ എതിർപ്പു മൂലം തുടങ്ങാനായില്ലെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.
കോഴിമാലിന്യ സംസ്കരണത്തിന് വികേന്ദ്രീകരണ പ്ലാന്റുകൾ വേണം. ജില്ലയിലെ എല്ലാ മാലിന്യവും ഒരു പ്ലാന്റിലെത്തിക്കുന്നതാണ് പ്രശ്നം. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. താമരശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റിൽ നവീകരണം പൂർത്തിയാക്കി.
പ്രശ്നങ്ങൾ ഉണ്ടായ ശേഷം ഇവിടുത്തെ സംസ്കരണ ശേഷി 20 ടണ്ണാക്കി പരിമിതപ്പെടുത്തി. വൈകുന്നേരം 6.30 മുതൽ രാത്രി 12വരെ പ്രവർത്തിക്കില്ല. മലിനീകരണ നിയന്ത്രണബോർഡ് എല്ലാമാസവും കോഴിക്കോട് എൻഐടിയിലെ ലാബ് എല്ലാ ആഴ്ചയും പ്ലാന്റ് പരിശോധിക്കും.
ദുർഗന്ധം ഒഴിവാക്കാൻ തിരുവനന്തപുരം സിഎസ്ഐആറുമായി ചേർന്ന് പരിഹാരമുണ്ടാക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മന്ത്രി രാജേഷ് മറുപടി നൽകി.