അതിരമ്പുഴ (കോട്ടയം): സംസ്ഥാന സർവീസിന്റെ ചരിത്രത്തിലാദ്യമായി മുൻകാല പ്രാബല്യമില്ലാതെ പ്രഖ്യാപിച്ച ഡിഎ കുടിശിക എട്ടു ഗഡുക്കളായി വിതരണം ചെയ്യുമെന്നുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി പുറത്തിറങ്ങിയപ്പോൾ അതിൽ ഒരു ഗഡുപോലും വിതരണം ചെയ്യാനുള്ള നിർദേശമില്ലാത്തത് ജീവനക്കാരോടുള്ള കടുത്ത അവഹേളനമാണെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ.എസ്. ജയകുമാർ എന്നിവർ പറഞ്ഞു.