Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 35 Year Rule

Europe

റൈൻലൻഡ് - പാലറ്റിനേറ്റ് സംസ്ഥാനത്ത് എസ്പിഡിയുടെ 35 വർഷത്തെ ഭരണം അവസാനിച്ചു

ബെർലിൻ: ജർമനിയിലെ റൈൻലാൻഡ് - പാലറ്റിനേറ്റ് സംസ്ഥാനത്ത് 35 വർഷമായി തുടരുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) ഭരണത്തിന് അന്ത്യമായി.

ഞായറാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോർഡൻ ഷ്നൈഡറുടെ നേതൃത്വത്തിലുള്ള ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) വൻ വിജയം നേടി.

ഇതോടെ നിലവിലെ മുഖ്യമന്ത്രി അലക്സാണ്ടർ ഷൈറ്റ്സറിന് (എസ്പിഡി) അധികാരം നഷ്‌ടമായി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിൽ ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ഒടുവിൽ സിഡിയു ലീഡ് നിലനിർത്തി.

തെരഞ്ഞെടുപ്പ് ഫലം (വോട്ട് ശതമാനം):

  • സിഡിയു (ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ): 31 ശതമാനം
  • എസ്പിഡി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി): 25.9 ശതമാനം
  • എഎഫ്ഡി (ആൾട്ടർനേറ്റീവ് ഫോർ ജർമനി): 19.5 ശതമാനം
  • ഗ്രീൻ പാർട്ടി: 7.9 ശതമാനം

അസംബ്ലിയിൽ ആകെയുള്ള 105 സീറ്റുകളിൽ സിഡിയു 39, എസ്പിഡി 32, ഗ്രീൻസ് 10, എഎഫ്ഡി 24 സീറ്റുകൾ കരസ്ഥമാക്കി.

എഎഫ്ഡിയുടെ മുന്നേറ്റം: തീവ്ര വലതുപക്ഷ പാർട്ടിയായ എസ്പിഡി 19.5 ശതമാനം വോട്ട് നേടി തങ്ങളുടെ കരുത്ത് തെളിയിച്ചു. ഒരു പടിഞ്ഞാറൻ ജർമൻ സംസ്ഥാനത്ത് ഈ പാർട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

എസ്പിഡിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചത്. ഭരണകക്ഷിയായ എസ്പിഡിക്ക് 10 ശതമാനത്തോളം വോട്ടുകൾ നഷ്ടമായി. എന്നാൽ പുതിയ സർക്കാരിൽ സിഡിയുവിന്‍റെ ജൂണിയർ പാർട്ണറായി ഭരണത്തിൽ പങ്കാളികളാകാൻ സാധ്യതയുണ്ട്.

ലിബറൽ പാർട്ടിയായ എഫ്ഡിപി വെറും രണ്ട് ശതമാനം വോട്ട് മാത്രം നേടി പാർലമെന്‍റിൽ നിന്ന് പുറത്തായി.

മലയാളികളെയും കുടിയേറ്റക്കാരെയും എങ്ങനെ ബാധിക്കും?

കുടിയേറ്റ നിയമങ്ങളിലെ മാറ്റം: സിഡിയു പാർട്ടി കുടിയേറ്റ കാര്യങ്ങളിൽ അല്പം കൂടി കർക്കശമായ നിലപാടുള്ളവരാണ്. രേഖകളില്ലാതെ എത്തുന്നവരെയും അഭയാർഥികളെയും നിയന്ത്രിക്കുന്നതിൽ ഇവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

എന്നാൽ നഴ്സുമാർ, ഐടി ജീവനക്കാർ തുടങ്ങിയ വിദഗ്ധ തൊഴിലാളികൾക്ക് വലിയ തടസങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.

നഴ്സിംഗ്, ആരോഗ്യ മേഖല: പുതിയ സർക്കാർ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനും മുൻഗണന നൽകുന്നത് മലയാളികളായ നഴ്സുമാർക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ നൽകിയേക്കാം.

ഐടി, സാമ്പത്തിക മേഖല: സിഡിയു ബിസിനസ് സൗഹൃദ നിലപാടുള്ള പാർട്ടിയായതിനാൽ കൂടുതൽ നിക്ഷേപങ്ങൾ വരുന്നത് ഐടി മേഖലയിലുള്ളവർക്ക് ഗുണകരമാകും.

പൗരത്വ നിയമം: നിലവിലെ അഞ്ച് വർഷത്തെ പൗരത്വ നിയമം കേന്ദ്ര തലത്തിലുള്ളതായതിനാൽ സംസ്ഥാന ഭരണമാറ്റം ഉടൻ ഇതിനെ ബാധിക്കില്ല.

എഎഫ്ഡിയുടെ മുന്നേറ്റം: എഎഫ്ഡിയുടെ വളർച്ച കുടിയേറ്റക്കാർക്കിടയിൽ ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ഭാവിയിൽ വിസ നടപടികളിലും മറ്റും കൂടുതൽ പരിശോധനകൾക്ക് വഴിവെച്ചേക്കാം.

ചുരുക്കത്തിൽ നിയമപരമായ രീതിയിൽ ജോലിക്ക് പോകുന്ന മലയാളികൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും ഭാഷാ പഠനത്തിലും രേഖകൾ കൃത്യമാക്കുന്നതിലും കൂടുതൽ ശ്രദ്ധ നൽകുന്നത് നല്ലതാണ്.

Latest News

Corehub Up