നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്കും തിരിച്ചുമായി 45 വിമാന സർവീസുകൾ നടത്തി.
23 വിമാനങ്ങൾ ഗൾഫ് മേഖലയിൽ നിന്നും കൊച്ചിയിലേക്ക് വന്നപ്പോൾ 22 എണ്ണം ഇവിടെ നിന്ന് പുറപ്പെട്ടു.
ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ച ശേഷം ഒരു ദിവസം ഏറ്റവും കൂടുതൽ ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്തത് ഇന്നലെയാണ്. അബുദാബിയിൽ നിന്ന് മാത്രം ഏഴു ഫ്ലൈറ്റുകൾ കൊച്ചിയിലേക്ക് വന്നു.
ദമാം - മൂന്ന് , ദുബായ് - മൂന്ന് , ദോഹ - രണ്ട്, ഷാർജ - രണ്ട് , ജിദ്ദ - രണ്ട് , മസ്ക്കറ്റ് -മൂന്ന്, റിയാദ് - ഒന്ന് എന്നിങ്ങനെയാണ് ഇവിടേക്കു വന്ന വിമാനങ്ങളുടെ എണ്ണം.