തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഗുരുതര ചട്ടലംഘനവുമായി ബന്ധപ്പെട്ടു പോലീസ് 180 കേസുകൾ എടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് 8.6 ലക്ഷം പരാതികൾ ലഭിച്ചു.1200 പേർക്കെതിരേ നടപടിയെടുത്തു. സമൂഹമാധ്യമത്തിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് 3387 പരാതികൾ ലഭിച്ചു. 46 എഫ്ഐആറുകൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്തു.
അഭിപ്രായ സർവേയുമായി ബന്ധപ്പെട്ടു വോട്ടെടുപ്പു ദിവസം വൈകുന്നേരം ആറു വരെ നിരോധനമുണ്ടാകും. എക് സിറ്റ് പോളിന് അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന ഏപ്രിൽ 29നു വൈകുന്നേരം 6.30 വരെ നിയന്ത്രണവുമുണ്ടാകും.
ഇന്നലെ വൈകുന്നേരം മുതൽ മദ്യനിരോധനം നിലവിൽ വന്നു. നാളെ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കില്ല.