ഹൂസ്റ്റൺ: വെനസ്വേല ഭൂകന്പത്തിൽ 58,870 കെട്ടിടങ്ങൾ തകരുകയോ കേടുപാട് നേരിടുകയോ ചെയ്തതായി അനുമാനം.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഭൂകന്പത്തിനു പിന്നാലെ പകർത്തിയ ഉപഗ്രഹ ചിത്രത്തിലാണ് ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിച്ചതിലും ഏറെ വലുതാണെന്നു വ്യക്തമായത്.കഴിഞ്ഞ ബുനാഴ്ചയുണ്ടായ ഇരട്ട ഭൂകന്പങ്ങളിൽ 1719 പേരാണ് മരിച്ചത്.
5000നു മുകളിൽപേർക്കു പരിക്കേറ്റു.അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും ആയിരങ്ങൾ ജീവനടെയോ അല്ലാതെയോ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു. മൃതദേഹങ്ങൾക്കായി പതിനായിരം ബോഡി ബാഗുകൾ യുഎൻ അടക്കമുള്ള ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.