ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ തനിക്കെതിരെ ഗാസിയാബാദ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പ്രതികാര ബുദ്ധിയോടെ പോലീസ് ലക്ഷ്യമിട്ടെന്നും എഫ്ഐആർ പൂർണമായും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അഭിഷേക് ഉപാധ്യായ ഹർജിയിൽ വ്യക്തമാക്കി.
തനിക്ക് എഫ്ഐആറിന്റെ പകർപ്പ് പോലും പോലീസ് നൽകിയിട്ടില്ലെന്നും, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്യാൻ പോലീസ് കടയുടമകളുടെ മേൽ സമ്മർദം ചെലുത്തിയെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അഭിഷേക് ഉപാധ്യായുടെ ഹർജി.