തിരുവനന്തപുരം: പ്രാക്ടീസ് അവസാനിപ്പിക്കുന്ന അഭിഭാഷകനു നൽകുന്ന ആനുകൂല്യത്തിന്റെയും മരണാനന്തര ആനുകൂല്യത്തിന്റെയും പരമാവധി തുക 20 ലക്ഷം രൂപയാക്കി ഉയർത്തി 1980ലെ അഭിഭാഷക ക്ഷേമനിധി ആക്ടിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ അംഗീകരിക്കുകയും ചെയ്തു. നിലവിൽ 10 ലക്ഷം രൂപയായിരുന്നു പരമാവധി പരിധി.
പ്രധാന ശസ്ത്രക്രിയകൾക്കും കാൻസർ ചികിത്സയ്ക്കുമുള്ള സാന്പത്തിക സഹായം നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി വർധിപ്പിക്കാനും തീരുമാനിച്ചു.