പാരീസ്: 228 പേർ മരിച്ച വിമാനദുരന്തത്തിൽ ഫ്രാൻസിലെ വ്യോമഗതാഗത കന്പനിയായ എയർഫ്രാൻസിനും വിമാന നിർമാണ കന്പനിയായ എയർബസിനും എതിരേ കോർപ്പറേറ്റ് നരഹത്യാക്കുറ്റം തെളിഞ്ഞതായി പാരീസിലെ അപ്പീൽ കോടതി വിധിച്ചു.
പാരീസിനും ബ്രസീലിലെ റിയോക്കും ഇടയിൽ സർവീസ് നടത്തിയിരുന്ന വിമാനം 2009 ജൂൺ ഒന്നിന് റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
കൊടുങ്കാറ്റിൽപ്പെട്ട് കടലിൽപതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ ദീർഘകാല തെരച്ചിലിനുശേഷം അടിത്തട്ടിൽ കണ്ടെത്തി. 216 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിചാരണക്കോടതി 2023ൽ കന്പനികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഇപ്പോഴത്തെ വിധി.