Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajit Agarkar

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ പടലപ്പിണക്കം

റായ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സീനിയേഴ്‌സായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരെ മയപ്പെടുത്താനുള്ള നീക്കവുമായി ബിസിസിഐ. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായി രോ-കോ സഖ്യം ശീതസമരത്തിലാണെന്നാണ് ടീമിന്‍റെ അകത്തളങ്ങളില്‍നിന്നുള്ള വിവരം.

ഗംഭീര്‍ തലമുറമാറ്റത്തിന്‍റെ മറപിടിച്ച് കോഹ്‌ലി, രോഹിത് എന്നിവരെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് നൈസായി ഒഴിവാക്കിയിരുന്നു. വിടപറയാന്‍പോലും കാത്തുനില്‍ക്കാതെ 2025 ഐപിഎല്ലിനിടെയായിരുന്നു ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതും ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ പര്യടനത്തിനു തൊട്ടുമുമ്പ്. നിലവില്‍ ഏകദിനത്തില്‍ മാത്രമേ രോ-കോ സഖ്യം ഇന്ത്യക്കായി കളിക്കുന്നുള്ളൂ.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു രോഹിത്തും കോഹ്‌ലിയും ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് 202 റണ്‍സുമായി പ്ലെയര്‍ ഓഫ് ദ സീരീസായി. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ രോഹിത് സെഞ്ചുറിയും (121*) കോഹ്‌ലി (74*) അര്‍ധസെഞ്ചുറിയും നേടി. അതിനുശേഷം ഇരുവരും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ റാഞ്ചി ഏകദിനം.

റാഞ്ചിയില്‍ കോഹ്‌ലി (135) സെഞ്ചുറിയും രോഹിത് (57) അര്‍ധസെഞ്ചുറിയും നേടി. സൂപ്പര്‍ ബാറ്റിംഗിലുമായി സീനിയേഴ്‌സായ രോഹിത്തും കോഹ്‌ലിയും തങ്ങളുടെ ക്ലാസ് തുടരെ വെളിപ്പെടുത്തിയതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര ദയനീയമായി കൈവിട്ടതുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഡ്രസിംഗ് റൂം അന്തരീക്ഷത്തില്‍ കലുഷിതാവസ്ഥ സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്.

കൂടിക്കാഴ്ച ഇന്ന്?

രോഹിത്, കോഹ്‌ലി എന്നിവരുമായി ബിസിസിഐയും ടീം മാനേജ്‌മെന്‍റും കൂടുക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനം നടക്കുന്ന റായ്പുരില്‍ ഇന്നായിരിക്കും യോഗമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നു യോഗം നടന്നില്ലെങ്കില്‍ മൂന്നാം ഏകദിനത്തിന്‍റെ വേദിയായ വിശാഖപട്ടണത്തില്‍ അതുണ്ടാകുമെന്നാണ് വിവരം. നാളെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം.

യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, ജോയിന്‍റ് സെക്രട്ടറി പ്രഭ്‌തേജ് സിംഗ് ഭാട്യ, മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ക്കൊപ്പം ഓഹരി ഉടമകളും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിസിഐ പ്രസിഡന്‍റും ഡല്‍ഹി ടീമില്‍ കോഹ്‌ലിയുടെ സഹതാരവുമായിരുന്ന മിഥുന്‍ മന്‍ഹാന്‍ യോഗത്തില്‍ സംബന്ധിക്കുമോ എന്നതില്‍ വ്യക്തതയില്ല.

വളരുന്ന അസ്വസ്ഥത

മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഒരുവശത്തും രോഹിത്തും കോഹ്‌ലിയും എതിര്‍ഭാഗത്തുമായാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിന്‍റെ ഏകദിന യാത്രയെന്നാണ് സൂചന. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അജിത് അഗാര്‍ക്കറുമായി രോ-കോ സഖ്യം വ്യക്തമായ അകലം പാലിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഇന്ത്യന്‍ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയപ്പോഴത്തെ സൗഹൃദം ഗംഭീറിന് നിലവില്‍ രോഹിത്തിനോടും കോഹ്‌ലിയോടും ഇല്ലെന്നതാണ് വാസ്തവം. ഇരുവരുടെയും ഭാവി സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഗംഭീര്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് പതിവ്.

റാഞ്ചി ഏകദിനത്തില്‍ കളിച്ചതോടെ, രാജ്യാന്തര ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഒന്നിച്ചു കളിച്ചതിന്‍റെ (392) റിക്കാര്‍ഡ് രോഹിത്തും കോഹ്‌ലിയും സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് (352) റിക്കാര്‍ഡ് രോഹിത്തും ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി (6) റിക്കാര്‍ഡില്‍ കോഹ്‌ലിയും എത്തിയിരുന്നു.

ടെസ്റ്റ് പ്രശ്‌നവും വിഷയം

യോഗത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ പ്രശ്‌നങ്ങളും ചര്‍ച്ചയാകും. ടീം സെലക്‌ഷനെതിരേ മുന്‍ താരങ്ങള്‍ അടക്കം രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ബിസിസിഐ യോഗം വിളിച്ചിരിക്കുന്നത്. ടെസ്റ്റില്‍ കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവരെ അതിവേഗം തഴഞ്ഞതും സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെ സ്ഥിരമായി നിലനിര്‍ത്തുന്നതും തുറന്ന വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.

റാഞ്ചിയില്‍ ഇന്ത്യ 17 റണ്‍സിന് ജയിച്ചെങ്കിലും ബൗളിംഗിലെ പിഴവും ബലഹീനതയും എടുത്തു കാണിക്കപ്പെട്ടു. വാഷിംഗ്ടണ്‍ സുന്ദറിനെ സ്പിന്‍ ഓള്‍റൗണ്ടറായി ഉള്‍പ്പെടുത്തിയെങ്കിലും മൂന്ന് ഓവര്‍ മാത്രമേ എറിയിച്ചുള്ളൂ. മാനേജ്‌മെന്‍റ് ക്വോട്ടയില്‍ ചില കളിക്കാര്‍ ഗംഭീര്‍-അഗാര്‍ക്കര്‍ കൂട്ടുകെട്ടില്‍ ദേശീയ ടീം ജഴ്‌സി അണിയുന്നതായുള്ള ആക്ഷേപവും ശക്തമായിട്ടുണ്ട്.

Latest News

Corehub Up