പൂവാർ: ചെരുപ്പെടുക്കാൻ നെയ്യാറിൽ ചാടിയ വിദ്യാർഥി മുങ്ങി മരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസിൽ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ് രാജ് (ശിവ - 14) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിൽ കുളിക്കാൻ എത്തിയ മൂന്ന് കൂട്ടുക്കാരെ വിളിക്കാൻ എത്തിയതായിരുന്നു അമിതേഷ്.
ഇതിനിടയിൽ ഇട്ടിരുന്ന ചെരുപ്പിൽ പറ്റിയ ചെളി കഴുക്കുന്നതിനിടയിൽ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. ഇതെടുക്കാൻ വെള്ളത്തിൽ ചാടിയ അമിതേഷ് ചെരുപ്പ് എടുത്തശേഷം തിരിച്ച് നീന്തുന്നതിനിടയിൽ വെള്ളത്തിൽ താഴ്ന്ന് പോവുകയായിരുന്നു. സൃഹൃത്തുക്കളിൽ രണ്ടുപേർ വെള്ളത്തിൽ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പൊഴി മുറിഞ്ഞ് ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.പൂവാർ പോലീസും ഫയർഫോഴ്സ് സ്കൂബാ ടീം സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് 50 മീറ്റർ ദൂരെ നിന്നും മൃതദേഹം ലഭിച്ചത്. അരുമാനൂർ എംവി ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.സഹോദരി മഹിമ.