ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ സമാധാനത്തിനായി ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഇറേനിയന്‍ വിദേശകാര്യ മന്ത്രി അരാഗ്ചി.
ഹോര്‍മുസ് കടലിടുക്കിലൂടെ എല്ലാ കപ്പലുകളും കടത്തിവിടാന്‍ ഇറാന് തയാറാണ്. കടലിടുക്കിലെ സ്ഥിതി ഇപ്പോള്‍ വളരെ സങ്കീര്‍ണമാണെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ചര്‍ച്ചയിലൂടെയുള്ള ഒത്തുതീര്‍പ്പല്ലാതെ മറ്റൊരു പരിഹാരവുമില്ല. പാക്കിസ്ഥാന്റെ മധ്യസ്ഥത ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഇറാന് ഒരിക്കലും ആണവായുധങ്ങള്‍ ആഗ്രഹിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.
ബ്രിക്സ് കോൺക്ലേവിനായി ന്യൂഡൽഹിയിലെത്തിയതായിരുന്നു അരാഗ്ചി.