യാങ്കോൺ: മ്യാൻമർ പട്ടാളം ആശുപത്രിക്കു നേർക്കു നടത്തിയ വ്യോമാക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും ഒട്ടനവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. റാഖൈൻ സംസ്ഥാനത്തെ മ്രൗക്ക്-യു എന്ന പട്ടണത്തിലായിരുന്നു സംഭവം.
പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന അരാക്കൻ ആർമി എന്ന വിമതസേനയുടെ നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. മരിച്ചതിൽ ഭൂരിഭാഗവും രോഗികളാണെന്ന് അരാക്കൻ ആർമിഅറിയിച്ചു. പത്തു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പട്ടാള ഭരണകൂടം പ്രതികരണത്തിനു തയാറായിട്ടില്ല.
മ്യാൻമറിൽ 2021ൽ പട്ടാളം അധികാരം പിടിച്ചെടുത്തശേഷം ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളും വിമതരുടെ നിയന്ത്രണത്തിലാണ്.