തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ചഅർബൻ റസ്ക്യൂ ടീമുകൾ രൂപീകരിക്കും.
നിലവിലുള്ള സംവിധാനങ്ങൾക്കൊപ്പം ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്ന സംഘത്തെയാകും ഇതിനായി സജ്ജമാക്കുകയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പത്രമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ചാകും ടീമുകൾ രൂപീകരിക്കുക. സംസ്ഥാനത്തുള്ള 28 സ്ഥിരം ആർആർടികളും, 11 സാറ്റലൈറ്റ് ആർആർടികളും സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തിയുളള പിആർടികളും കൂടാതെയാകും അർബൻ റെസ്ക്യൂ ടീമുകൾ രൂപീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.