Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arjun

Middle East and Gulf

ഖത്തർ സ്ഫോടനം; അർജുന്‍റെ മൃതദേഹം സംസ്കരിച്ചു

കോഴിക്കോട്: ഖത്തർ റാസ് ലഫാൻ ഫാക്ടറി സ്ഫോടനത്തിൽ മരിച്ച കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം രാവിലെ എട്ടോടെ മൃതദേഹം സംസ്കരിച്ചു.

അപകടം നടന്ന പ്ലാന്‍റിലെ സൂപ്പർവൈസർ ആയിരുന്നു അർജുൻ. ഒരു വർഷം മുന്പായിരുന്നു അർജുന്‍റെ വിവാഹം. വിവാഹത്തിനായി നാട്ടിൽ എത്തിയ ശേഷം ആറ് മാസം മുന്പാണ് അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ച ഖത്തറിലെ റാസ് ലഫാൻ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇന്ത്യക്കാരടക്കം 13 പേരാണ് മരിച്ചത്. പ്ലാന്‍റിന്‍റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് ‌നിഗമനം.

Movies

ഇടിപ്പൂരം തീർത്ത് അർജുനും റോഷനും, വാൾടറായി മമ്മൂട്ടിയും; ചത്താ പച്ച ട്രെയിലർ

റെസ്‌ലിംഗിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ റെസ്‌ലിംഗ് ആക്‌ഷൻ കോമഡി എന്‍റർടെയ്നർ ചത്താ പച്ച: റിംഗ് ഓഫ് റൗഡീസ് ട്രെയിലർ റിലീസ് ചെയ്തു.

മോഹൻലാലിന്‍റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്. ട്രെയിലർ പറയുന്ന വാൾടർ എന്ന കഥാപാത്രമായാകും മമ്മൂട്ടി എത്തുക.

അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്.

 

Sports

കാള്‍സനെ വീഴ്ത്തി അര്‍ജുന്‍

ജൊഹന്നാസ്ബര്‍ഗ്: ഫ്രീ സ്റ്റൈല്‍ ചെസ് ഗ്രാന്‍ഡ്‌സ്‌ലാം ഫൈനല്‍സില്‍ നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി. കാൾസനെ അട്ടിമറിച്ചതോടെ ലീഗ് റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും അര്‍ജുനു സാധിച്ചു.

ഉസ്ബക്കിസ്ഥാന്‍റെ 20കാരന്‍ ജാവോഖിര്‍ സിന്‍ഡറോവാണ് 5.5 പോയിന്‍റുമായി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഗോവയില്‍ സമാപിച്ച 2025 ഫിഡെ ലോകകപ്പില്‍ ജേതാവായി ചരിത്രം കുറിച്ച താരമാണ് ജാവോഖിര്‍.

ഫിഡെ ലോകകപ്പ് കിരീടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് 19 വയസും 11 മാസവും 18 ദിനവും പ്രായമുള്ള ജാവോഖിര്‍ കുറിച്ചിരുന്നു. അമേരിക്കയുടെ ലെവോണ്‍ അരോണിയനാണ് (5 പോയിന്‍റ്) രണ്ടാം സ്ഥാനം. 4.5 പോയിന്‍റുമായാണ് അര്‍ജുന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

Sports

അര്‍ജുന്‍, ഹരികൃഷ്ണ പ്രീക്വാര്‍ട്ടറില്‍

മഡ്ഗാവ്: ഫിഡെ 2025 ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി, പി. ഹരികൃഷ്ണ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ (അഞ്ചാം റൗണ്ടില്‍).

അതേസമയം, കഴിഞ്ഞ തവണയത്തെ റണ്ണറപ്പായ ആര്‍. പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ടൈബ്രേക്കറിലൂടെ പരാജയപ്പെട്ട് പുറത്തായി. ഇതോടെ ടൂര്‍ണമെന്‍റില്‍ ശേഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം രണ്ടിലേക്കു ചുരുങ്ങി.

മൂന്നാം സീഡായ അര്‍ജുന്‍ ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ പീറ്റര്‍ ലെക്കോയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് അവസാന 16ല്‍ ഇടംപിടിച്ചത്. ഇരുവരും തമ്മിലുള്ള നാലാം റൗണ്ടിലെ ആദ്യ രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ ജേതാവിനെ നിശ്ചയിക്കാന്‍ ടൈബ്രേക്കര്‍ അരങ്ങേറി. ടൈബ്രേക്കറിലെ രണ്ടു മത്സരത്തിലും അര്‍ജുന്‍ ജയം സ്വന്തമാക്കി.

നാലാം റൗണ്ടിന്‍റെ ടൈബ്രേക്കറില്‍ സ്വീഡന്‍റെ ഗ്രാന്‍ഡെലിയസ് നില്‍സിനെ മറികടന്നാണ് പി. ഹരികൃഷ്ണ അഞ്ചാം റൗണ്ടിലെത്തിയത്. രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചശേഷം, ഇന്നലെ നടന്ന ആദ്യ റാപ്പിഡ് ഗെയിമിലും സമനിലയായിരുന്നു ഫലം. എന്നാല്‍, രണ്ടാം റാപ്പിഡ് ഗെയിമില്‍ ജയം സ്വന്തമാക്കി ഹരികൃഷ്ണന്‍ മുന്നേറി.

ആര്‍. പ്രഗ്നാനന്ദയ്ക്ക് ക്ലാസിക്കല്‍ ഗെയിമിലെ ഭാഗ്യം റാപ്പിഡില്‍ ലഭിച്ചില്ല. ഡുബോവ് ഡാനിലിനെതിരായ ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് പോരാട്ടത്തില്‍ പ്രഗ്നാനന്ദ സമനില നേടി. എന്നാല്‍, രണ്ടാം മത്സരത്തില്‍ ഡുബോവ് ജയിച്ചു.

Sports

അര്‍ജുന്‍, ഹരികൃഷ്ണ മുന്നോട്ട്

മഡ്ഗാവ്: 2025 ഫിഡെ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി, ഹരികൃഷ്ണ, വി. പ്രണവ് എന്നിവര്‍ ജയത്തോടെ നാലാം റൗണ്ടിലേക്ക് അടുത്തു.

മൂവര്‍ക്കും മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ സമനില നേടിയാല്‍ നാലാം റൗണ്ടില്‍ പ്രവേശിക്കാം.

അതേസമയം, ഡി. ഗുകേഷ്, കാര്‍ത്തിക് വെങ്കിട്ടരാമന്‍, ആര്‍. പ്രഗ്നാനന്ദ, വിദിത് ഗുജറാത്ത്, എസ്.എല്‍. നാരായണന്‍, എം. പ്രണീത്, ദീപ്തായന്‍ ഘോഷ് എന്നിവരും നാലാം റൗണ്ടിലേക്കുള്ള വഴിയിലാണ്.

രണ്ടാം റൗണ്ടില്‍ ജയിച്ചാല്‍ ഇവര്‍ക്കു നാലാം റൗണ്ടില്‍ പ്രവേശിക്കാം. പരാജയപ്പെടുന്നവര്‍ പുറത്താകും. അതേസമയം, സമനിലയാണെങ്കില്‍ ടൈബ്രേക്കറിലേക്കു മത്സരം നീങ്ങും.

Kerala

ഷിരൂർ അപകടത്തിന് ഇന്ന് ഒരു വർഷം; കണ്ണീരോര്‍മകളില്‍ അർജുന്‍

കോഴിക്കോട്: ഷിരൂരിൽ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവര്‍ അർജുന്‍റെ ഓർമകൾക്ക് ഒരു വയസ്. കഴി‍ഞ്ഞ വർഷം ജൂലൈ 16ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അര്‍ജുനെ(32)യും ലോറിയും കാണാതായത്.

മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്‍റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു. അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകൾ അന്ന് അസ്തമിച്ചു.

കഴി‍ഞ്ഞ വർഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തെരച്ചിൽ നടത്തിയിരുന്നത്.

അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തെരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. ഒടുവിൽ അർജുന്‍റെ ലോറിയും മൃതദേഹവും പുഴയിൽ നിന്ന് ലഭിച്ചു.

കരയിൽ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കര്‍ണാടക സര്‍ക്കാരും കേരള സര്‍ക്കാരും ഒരുമിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Latest News

Corehub Up