ന്യൂഡൽഹി: ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന്റെ വിവാഹത്തിന് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്ക് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത്ഷാ തുടങ്ങിയവരെ സച്ചിനും കുടുംബവും നേരിട്ടെത്തി ക്ഷണിച്ചു.
കൂടിക്കാഴ്ചകളുടെ ചിത്രങ്ങള്‍ സച്ചിന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അര്‍ജുനും സാനിയയും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. തുടര്‍ന്ന് സ്വകാര്യമായി നടന്ന ചടങ്ങില്‍ ഇരുവരുടെയും നിശ്ചയവും കഴിഞ്ഞിരുന്നു. വരുന്ന മാര്‍ച്ചിലാകും വിവാഹമെന്നാണ് സൂചന.
അര്‍ജുന്റെയും സാനിയയുടെയും വിവാഹത്തിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ ക്ഷണിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. നവദമ്പതികള്‍ക്ക് നല്കിയ അനുഗ്രഹങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും മോദിജിക്ക് നന്ദി അറിയിക്കുന്നുവെന്നും സച്ചിന് സോഷ്യല്‍ മീഡിയായിൽ കുറിച്ചു.
അഭ്യന്തര ക്രിക്കറ്റ് ലീഗില്‍ ഗോവയ്ക്ക് വേണ്ടിയാണ് അര്ജുന് കളിക്കുന്നത്. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും 29 ടി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ലക്നോ സൂപ്പര്‍ ജയന്റിസിനു വേണ്ടിയാണ് താരം കളിക്കുന്നത്.