Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrestd

ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ചു: നടി അന്തര ബാനർജി അറസ്റ്റിൽ

മുംബൈ: ട്രെയിനിൽ സീറ്റ് തർക്കത്തെത്തുടർന്ന് ഇടപെട്ട ആർപിഎഫ് ഉദ്യോഗസ്ഥരെ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവത്തിൽ പ്രമുഖ ടെലിവിഷൻ നടിയും മോഡലുമായ അന്തര ബാനർജി (31) അറസ്റ്റിൽ. കഴിഞ്ഞ 12ന് രാത്രി ബാന്ദ്ര-ഗംഗാനഗർ ആരവല്ലി എക്സ്പ്രസിലായിരുന്നു സംഭവം.

ചിത്രീകരണത്തിനായി ഗുജറാത്തിലെ സൂറത്തിലേക്കു യാത്ര ചെയ്യുകയായിരുന്നു അന്തര. സ്ലീപ്പർ ക്ലാസ് ടിക്കറ്റ് മാത്രം കൈവശമുണ്ടായിരുന്ന നടി എസി കോച്ചിൽ പ്രവേശിച്ച് മറ്റൊരാളുടെ റിസർവ്ഡ് സീറ്റിൽ ഇരുന്നതാണ് തർക്കത്തിനു കാരണമായത്.

സീറ്റ് ഒഴിഞ്ഞുനൽകാൻ യാത്രക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. തുടർന്ന് ടിക്കറ്റ് പരിശോധകനും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സീറ്റിൽനിന്നു മാറാൻ ആവശ്യപ്പെട്ടതോടെ നടി അക്രമസ്വഭാവം കാണിക്കുകയായിരുന്നു.

ആർപിഎഫ് അസി. സബ് ഇൻസ്പെക്‌ടർ യാമിനികാന്ത് മിശ്ര, ടിക്കറ്റ് പരിശോധകൻ ഹരികേശ് ത്രിപാഠി എന്നിവരെ നടി ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി ബഹളം വയ്ക്കുകയും ചെയ്തതായി പോലീസ് എഫ്ഐആറിൽ പറയുന്നു. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്കും നടിക്കും പരിക്കേറ്റു.

കൂടാതെ ഉദ്യോഗസ്ഥരുടെ യൂണിഫോമും മൊബൈൽ ഫോണും ഇവർ നശിപ്പിച്ചു. കോച്ചിന്‍റെ ജനൽചില്ലുകൾ തകർത്തു രക്ഷപ്പെടാൻ ശ്രമിച്ച നടിയെ ദഹാനു സ്റ്റേഷനിൽ വച്ചാണ് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്.

വിവിധ വകുപ്പുകൾ ചുമത്തി ബോറിവലി റെയിൽവേ പോലീസ് കേസെടുത്ത നടിയെ പിന്നീട് നോട്ടീസ് നൽകി ജാമ്യത്തിൽ വിട്ടയച്ചു.

എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദമാണ് നടിയെ ഇത്തരമൊരു പ്രവൃത്തിക്കു പ്രേരിപ്പിച്ചതെന്ന് ബോറിവലി റെയിൽവേ പോലീസ് ഇൻസ്‌പെക്‌ടർ കുന്ദ ഗവാഡെ അറിയിച്ചു.

ബന്ധുക്കളെയോ അഭിഭാഷകരെയോ ബന്ധപ്പെടാൻ തയാറാകാതിരുന്ന നടി, തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ഗവാഡെ പറഞ്ഞു. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷമാണ് ഇവർ ശാന്തയായതെന്നും പോലീസ് കൂട്ടിച്ചേർത്തു.

കോൽക്കത്തയിലെ ഒരു ബംഗാളി കുടുംബത്തിലാണ് അന്തര ബാനർജി ജനിച്ചത്. അഭിനയമോഹവുമായി 2013ൽ മാതാപിതാക്കൾക്കൊപ്പമാണ് ഇവർ മുംബൈയിലേക്ക് കുടിയേറിയത്.

Latest News

Corehub Up