Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asteroid 2024

2024 YR4 ഭൂമിയില്‍ ഇടിക്കില്ല; ചന്ദ്രനിലും

അങ്ങനെ വലിയ ആശങ്ക ഒഴിഞ്ഞു..! 2032ല്‍ ചന്ദ്രനുമായി കൂട്ടിയിടിക്കുമെന്ന് ആശങ്ക പരത്തിയ 2024 YR4 എന്ന ഛിന്നഗ്രഹം ചന്ദ്രനെ തൊടുകപോലും ചെയ്യില്ലെന്ന് നാസ അറിയിച്ചു.

ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (ജെഡബ്ല്യുഎസ്ടി) ഉപയോഗിച്ച് നടത്തിയ ഏറ്റവും പുതിയ നിരീക്ഷണങ്ങളിലൂടെയാണ് ഛിന്നഗ്രഹത്തിന്‍റെ ഭ്രമണപഥം നാസയിലെ ശാസ്ത്രജ്ഞര്‍ കൃത്യമായി നിര്‍ണയിച്ചത്.

2024 അവസാനത്തോടെയാണ് നാസ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2032 ഡിസംബര്‍ 22ന് ഇതു ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് നാസയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. 2025 ഫെബ്രുവരിയിലെ ശാസ്ത്രജ്ഞരുടെ ഈ അനുമാനം വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു.

തുടര്‍ന്ന്, വിശദമായ പഠനങ്ങളില്‍ ഏര്‍പ്പെട്ട നാസ, ചിന്നഗ്രഹം ഭൂമിക്കു ഭീഷണിയില്ലെന്നു വിലയിരുത്തി. ഭൂമിയില്‍ ഇടിച്ചില്ലെങ്കിലും ചിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നു പിന്നീട് നാസ സംശയം പ്രകടിപ്പിച്ചു.

ഇതും വലിയ അശങ്കയ്ക്കിടയാക്കി. എന്നാല്‍, ജെയിംസ് വെബ് ഉപയോഗിച്ചു നടത്തിയ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 2024 YR4 ചന്ദ്രനും ഭീഷണിയല്ലെന്ന് ഗവേഷകര്‍ പറഞ്ഞു.

ജെയിംസ് വെബ് ടെലസ്‌കോപ്പിന്‍റെ കണ്ടെത്തല്‍

ഭൂമിയില്‍നിന്നും ബഹിരാകാശനിലയത്തില്‍നിന്നും ദൃശ്യമാകാത്തത്ര അകലെയായിരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്താന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി മാത്രമായിരുന്നു ഏക പോംവഴി. 280 ദശലക്ഷം മൈല്‍ അകലെവച്ചാണ് ഇതിനെ നിരീക്ഷിച്ചത്.

ഇത്രയും കുറഞ്ഞ വെളിച്ചമുള്ള ഒരു സൗരയൂഥ വസ്തുവിനെ നിരീക്ഷിക്കുന്നത് ചരിത്രത്തില്‍തന്നെ ആദ്യമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലാബിലെ പ്ലാനറ്ററി അസ്‌ട്രോണമര്‍ ആന്‍ഡി റിവ്കിന്‍ പറഞ്ഞു.

ചന്ദ്രനില്‍നിന്ന് 13,200 മൈല്‍ അകലത്തിലൂടെ

ഫെബ്രുവരിയില്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍, ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സ്ഥിരീകരിച്ചു.

ചന്ദ്രനില്‍നിന്ന് ഏകദേശം 13,200 മൈല്‍ അകലത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നിലവില്‍ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. 174 മുതല്‍ 220 അടി വരെ വലിപ്പമുള്ള ഈ ചിന്നഗ്രഹം ഭൂമിക്കും ചന്ദ്രനും ഭീഷണിയല്ലെന്ന് ഉറപ്പായതോടെ ശാസ്ത്രജ്ഞര്‍ ആശ്വാസത്തിലാണ്.

15നില കെട്ടിടത്തിന്‍റെ വലിപ്പം

2024 ഡിസംബര്‍ അവസാനത്തോടെ ചിലിയിലെ നാസയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റം ആണ് ചിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.

ഏറ്റവും മങ്ങിയ സൗരയൂഥ വസ്തുക്കളെപ്പോലും നിരീക്ഷിക്കാനുള്ള ശേഷി ജെിംസ് വെബ് ടെലസ്‌കോപ്പിനുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന ചിന്നഗ്രഹത്തിന് ഏകദേശം 174 മുതല്‍ 220 അടി വരെ (53-67 മീറ്റര്‍) വ്യാസമുണ്ട്. അതായത്, ഒരു 15 നില കെട്ടിടത്തിന്‍റെ വലിപ്പം..!

Latest News

Corehub Up