മോസ്കോ: റഷ്യൻ പട്ടാള ജനറലിനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ ദുബായിൽ അറസ്റ്റിൽ. റഷ്യൻ പൗരനായ ഇയാളെ റഷ്യക്കു കൈമാറി. റഷ്യയിലെ മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ജിആർയുവിന്റെ ഡെപ്യൂട്ടി ഡയറക്ടർ ലഫ്. ജനറൽ വ്ലാഡിമിർ അലക്സിയേവ് വെള്ളിയാഴ്ചയാണു വധശ്രമം നേരിട്ടത്. മോസ്കോയിലെ അപ്പാർട്ട്മെന്റിൽവച്ച് നിരവധി തവണ വെടിയേറ്റ ജനറൽ ആശുപത്രിയിലാണ്.
സമാധാനനീക്കങ്ങൾ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ള സംഭവത്തിനു പിന്നിൽ യുക്രെയ്നാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ആരോപിച്ചു. എന്നാൽ, യുക്രെയ്ൻ ആരോപണം നിഷേധിച്ചു.യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം റഷ്യയുടെ ഒട്ടേറെ പട്ടാള മേധാവിമാർ വധിക്കപ്പെട്ടിട്ടുണ്ട്.