Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AutomationInArt

Video

മെഹന്ദി ഇടാനും ഇനി റോബോട്ട്? മെഹന്ദി ആർട്ടിസ്റ്റുകളുടെ ഭാവി അപകടത്തിലോ?

മനുഷ്യന്‍റെ സർഗാത്മകതയും കരവിരുതും മാത്രം അടക്കിവാണിരുന്ന കലാമേഖലകളിലേക്കും സാങ്കേതികവിദ്യ വേരുറപ്പിക്കുന്നതിന്‍റെ നേർക്കാഴ്ചയായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നു.

ഒരു സ്ത്രീയുടെ കൈകളിൽ യന്ത്രസഹായത്തോടെ നിമിഷനേരം കൊണ്ട് മനോഹരമായി മെഹന്ദി ഡിസൈനുകൾ പതിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

വ്യവസായി ഹർഷ ഗോയങ്ക തന്‍റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച ഈ വീഡിയോ, "ചില ജോലികൾ കൂടി നഷ്ടപ്പെട്ടു" എന്ന അടിക്കുറിപ്പോടെയാണ് ആളുകളിലേക്ക് എത്തിയത്.

വ്യവസായ ശാലകളിൽ മാത്രം കണ്ടിരുന്ന യന്ത്രവൽക്കരണം ഇന്ന് വ്യക്തിഗത സേവനങ്ങൾ ആവശ്യമായ തൊഴിലുകളിലേക്കും വ്യാപിക്കുന്നതിന്‍റെ ഉദാഹരണമായാണ് പലരും ഇതിനെ കാണുന്നത്.

ഇന്ത്യയിലെ വിവാഹങ്ങൾക്കും വിശേഷ ദിവസങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത മെഹന്ദി ആർട്ടിസ്റ്റുകളുടെ ഭാവി ഈ സാങ്കേതികവിദ്യ ഇല്ലാതാക്കുമോ എന്ന ഭയവും ചിലർ പങ്കുവെക്കുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് കൃത്യതയോടെ ഒന്നിലധികം ആളുകൾക്ക് മെഹന്ദി ഇടാൻ ഇത്തരം ഉപകരണങ്ങൾക്ക് സാധിച്ചേക്കാം.

എന്നാൽ, യന്ത്രങ്ങൾക്ക് ഒരിക്കലും ഒരു കലാകാരന്‍റെ സർഗാത്മകതയ്ക്കോ അനുഭവസമ്പത്തിനോ പകരമാകാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

ഓരോ വ്യക്തിയുടെയും കൈകളുടെ ഘടനയ്ക്കനുസരിച്ചും അവരുടെ താത്പര്യങ്ങൾക്കനുസരിച്ചും തത്സമയം ഡിസൈനുകളിൽ മാറ്റം വരുത്താൻ മനുഷ്യർക്ക് മാത്രമേ സാധിക്കൂ.

പ്രത്യേകിച്ചും വധുവിനെ സംബന്ധിച്ച് മെഹന്ദി അണിയുന്നത് കേവലം ഒരു ഡിസൈൻ വരയ്ക്കൽ മാത്രമല്ല, അതൊരു അനുഭവവും ആഘോഷവുമാണ്. വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.

വിവാഹം പോലെയുള്ള സുപ്രധാന ചടങ്ങുകൾക്ക് തൊട്ടുമുമ്പ് സൂചി പോലുള്ള ഭാഗങ്ങളുള്ള ഇത്തരം മെഷീനുകൾക്ക് മുന്നിൽ കൈവെച്ചു കൊടുക്കാൻ സ്ത്രീകൾ തയ്യാറാകില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

കൈകൊണ്ട് വരയ്ക്കുന്ന ചിത്രങ്ങളിലെ അപൂർണതയിൽ പോലും ഒരു ഭംഗിയുണ്ടെന്നും യന്ത്രങ്ങളുടെ കൃത്രിമത്വത്തിന് അതിനെ തോൽപ്പിക്കാനാവില്ലെന്നും മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇത് യഥാർഥ മെഷീനല്ലെന്നും നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോയാണെന്നും നിലവിൽ ഇത്തരമൊരു ഉൽപ്പന്നം വിപണിയിലില്ലെന്നും വാദിക്കുന്നവരുമുണ്ട്.

സാങ്കേതികവിദ്യ എത്രത്തോളം വളർന്നാലും മാനുഷിക സ്പർശമുള്ള പരമ്പരാഗത കലകൾക്ക് ജനങ്ങൾക്കിടയിലുള്ള പ്രിയം കുറയില്ലെന്ന് തന്നെയാണ് ഈ ചർച്ചകൾ വ്യക്തമാക്കുന്നത്.

Latest News

Corehub Up