Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aviation Crisis

Europe

വ്യോമയാന മേഖലയിലെ പ്രതിസന്ധി: ലുഫ്താൻസയ്ക്ക് കനത്ത തിരിച്ചടി

 

ഫ്രാങ്ക്ഫർട്ട്: ഇന്ധനവില വർധനവും ആഭ്യന്തര പ്രശ്നങ്ങളും മൂലം ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ. രണ്ടാം പാദത്തിലെ പ്രവർത്തന ലാഭത്തിൽ 56 ശതമാനത്തിന്‍റെ കൂപ്പുകുത്തലാണ് കമ്പനി രേഖപ്പെടുത്തിയത്. എന്നാൽ ലുഫ്താൻസയുടെ പ്രധാന എതിരാളികളായ എയർ ഫ്രാൻസ്കെ.എൽ.എമ്മും (Air France-KLM), ബ്രിട്ടീഷ് എയർവേയ്സിന്റെ മാതൃ കമ്പനിയായ ഐഎജിയും  (IAG)  ഈ പ്രതിസന്ധിയെ താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് തരണം ചെയ്യുന്നത്.

പ്രതിസന്ധിക്ക് കാരണങ്ങൾ:

ഇന്ധനവിലയും ഹെഡ്ജിംഗ് പരാജയവും: 2026ലേക്കുള്ള ഇന്ധന ആവശ്യത്തിന്‍റെ 86 ശതമാനവും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും, ക്രൂഡ് ഓയിൽ നിരക്കിനേക്കാൾ അസംസ്കൃത കെറോസിൻ വില ഉയർന്നത് ലുഫ്താൻസയ്ക്ക് 1.5 ശതകോടി യൂറോയുടെ അധികച്ചെലവുണ്ടാക്കി.

ആഭ്യന്തര പ്രശ്നങ്ങൾ: ജീവനക്കാരുടെ പണിമുടക്ക് സൃഷ്ടിച്ച സാമ്പത്തിക നഷ്ടവും ഉയർന്ന പ്രവർത്തനച്ചെലവും ലുഫ്താൻസയുടെ പ്രധാന ബ്രാൻഡിനെ വീണ്ടും നഷ്ടത്തിലേക്ക് തള്ളിവിട്ടു.

വിമാനങ്ങൾ ഒഴിവാക്കുന്നു: കൂടുതൽ ഇന്ധനം ആവശ്യമായ എയർബസ് അ340600 ഉൾപ്പെടെയുള്ള വിമാനങ്ങൾ സർവീസിൽ നിന്ന് നേരത്തെ പിൻവലിക്കും. രണ്ട് ബോയിംഗ് 747400 വിമാനങ്ങൾ താൽക്കാലികമായി സർവീസ് നിർത്തിവെക്കും.

തൊഴിൽ വെട്ടിക്കുറയ്ക്കൽ: ’ന്യൂ വേസ്’ (New Ways) പദ്ധതിയിലൂടെ 550 തസ്തികകൾ വെട്ടിക്കുറയ്ക്കും.

ലാഭകരമല്ലാത്ത സർവീസുകൾ നിർത്തലാക്കുന്നു: ലുഫ്താൻസ സി.ഇ.ഒ കാർസ്റ്റൻ സ്പോറിന്‍റെ (Carsten Spohr) നേതൃത്വത്തിൽ ആളുകൾ കുറവുള്ള യൂറോപ്യൻ റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കാനോ കുറയ്ക്കാനോ തീരുമാനിച്ചിട്ടുണ്ട്.

യാത്രക്കാരെ കാത്തിരിക്കുന്നത്:

ഇന്ധനച്ചെലവ് ഉയർന്നതോടെ വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാനാണ് സാധ്യത. എയർ ഫ്രാൻസ് ദീർഘദൂര ഇക്കോണമി ടിക്കറ്റുകൾക്ക് 50 യൂറോ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ലുഫ്താൻസയും സമാനമായ നിരക്ക് വർദ്ധനവിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

Latest News

Corehub Up